മുവാറ്റുപുഴ :നഗരസഭ റെയ്ഡ് പ്രഹസനമെന്നും ദക്ഷ്യസുരക്ഷ ഉറപ്പു വരുത്തണമെന്നും ഡി.വൈ എഫ് ഐ . നഗരത്തിൽ നടന്ന റെയ്ഡ് പ്രഹസനമാണ്. നഗരസഭ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേർന്ന് വലിയ ഒത്തുകളി നടന്നു. ഇതിന് തെളിവാണ് പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾ മണിക്കൂറുകൾക്കകം തുറന്നു പ്രവർത്തിച്ചത്, ഇത് ദുരൂഹമാണന്നും നേതാക്കൾ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രസ്ഥാവന ഇങ്ങനെ:
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തെ തുടർന്ന് വ്യാപകമായി നടക്കുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന മൂവാറ്റുപുഴയിൽ പ്രഹസനം ആക്കിയ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും മൂവാറ്റുപുഴ നഗരസഭ അധികാരികളുടെയും നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. ഉപഭോക്താവ് നൽകുന്ന രൂപയുടെ മൂല്യത്തിന് അനുസരിച്ചുള്ള ഗുണമേന്മയുള്ള ഭക്ഷണം അവന്റെ അവകാശമാണ്.. അത്തരത്തിൽ ഭക്ഷണം നൽകാൻ തയ്യാറാകാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനനടപടി ആണ് ഉണ്ടാകേണ്ടത്..
ഭക്ഷ്യസുരക്ഷ പരിശോധനയുടെ ഭാഗമായി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്താൽ
ആ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കുകയും മറ്റു നടപടികളുടെ പൂർത്തീകരണത്തിനായി അടപ്പിക്കുകയും ചെയ്യുക എന്നതാണ് നിയമപരമായ നടപടി.. നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷമേ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഈ നിയമപരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് മൂവാറ്റുപുഴയിൽ ഇതിന് വിരുദ്ധമായി ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും നടപടി സ്വീകരിച്ചിരിക്കുന്നത്.. ഇന്ന് രാവിലെ പഴകിയ ഭക്ഷണം പിടിച്ചെടുത്ത മൂവാറ്റുപുഴയിലെ റിവേരിയ ബാർ ഹോട്ടൽ, അൽ അമീൻ ഹോട്ടൽ, ലക്ഷ്മി ഭവൻ ഹോട്ടൽ ഈ മൂന്ന് സ്ഥാപനങ്ങളും ഒരു നടപടിക്രമങ്ങളും പാലിക്കാതെ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്..
ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതിനു പിന്നിൽ മൂവാറ്റുപുഴയിലെ നഗരസഭ ഉദ്യോഗസ്ഥർക്കും നഗരസഭ അധികൃതർക്കും പങ്കുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരും എന്ന് ഡിവൈഎഫ്ഐ മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ അറിയിക്കുന്നു..