മധുര: ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറായ എസ് ജ്യോതിമണി (22)യാണ് അറസ്റ്റിൽ ആയത്. തമിഴനാട് ഷോലവന്ദന്‍ സ്വദേശിനി എസ് ഗ്ലാഡിസ് റാണി (21) യെയാണ് കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.
കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്ലാഡിസും ജ്യോതിമണിയും തമ്മില്‍ വളരെകാലമായി പ്രണയത്തിലായിരുന്നു. ഗ്ലാഡിസ് ഗര്‍ഭിണിയായതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന് ജ്യോതിമണി ശ്രമിച്ചു. ഗ്ലാഡിസിനെ വിവാഹം ചെയ്യാന്‍ ജ്യോതിമണിയും വീട്ടുകാരും തയ്യാറായില്ലെന്ന് ഗ്ലാഡിസിൻ്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും സമയനെല്ലൂര്‍ പൊലീസ് ഇടപ്പെട്ട് ഇരുവരുടേയും വിവാഹം നടത്തികൊടുക്കുകയുമായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇരുവരും ഗ്ലാഡിസിൻ്റെ വീട്ടിലായിരുന്നു നിന്നിരുന്നത്. ബുധനാഴ്ച കോളേജില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും രാത്രി ഏറെകഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഗ്ലാഡിസിൻ്റെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഭാര്യ മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിപോയെന്ന് ജ്യോതിമണിയുടെ മറുപടി.
തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ജ്യോതിമണിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്. ഗ്ലാഡിസിനെ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതശരീരം അവണിയാപുരത്തെ ഒഴിഞ്ഞസ്ഥലത്ത് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞുവെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. സ്ഥലത്തുനിന്നു മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


