തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിൽ പ്രചരണത്തിനെത്തും.
ദേശീയ നേതാക്കളുടെ കേരളത്തിലേക്കുള്ള വരവിന് മോദിയും രാഹുല്‍ഗാന്ധിയും ചേര്‍ന്നാണ് തുടക്കം കുറിക്കുക. കാരാട്ടും ഡി രാജയും ഇന്ന് കേരളത്തിലുണ്ട്.
ദേശീയ നേതാക്കളുടെ പൊതു പരിപാടികള്‍ക്ക് പുറമേ റോഡ് ഷോയും സംഘടിപ്പിച്ചാണ് മുന്നണികള്‍ ആവേശം തീര്‍ക്കുന്നത്. തൃശൂരിലും തിരുവനന്തപുരത്തുമാണ് ഇന്ന് നരേന്ദ്രമോദിയുടെ പരിപാടികള്‍. വൈകീട്ട് വയനാടും കോഴിക്കോടും രാഹുല്‍ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രണ്ടു പേരും ഒരേദിവസം സംസ്ഥാനത്തെത്തി ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മൂര്‍ച്ചകൂട്ടും.
അതേ സമയം ഇടതു ക്യാമ്പിനെ സജീവമാക്കാൻ പ്രകാശ് കാരാട്ടും ഡി രാജയും ഇന്ന് തിരുവനന്തപുരത്തുണ്ട്. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളുടെ വന്‍പട തന്നെ സംസ്ഥാനത്ത് പ്രചാരണത്തിനായി ഒഴുകിയെത്തും.
അമിത് ഷായും യോഗി ആദിത്യനാഥും ജെ പി നദ്ദയും, പ്രിയങ്ക ഗാന്ധിയും ഡി കെ ശിവകുമാറും രേവന്ത് റെഡ്ഡിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഒക്കെയാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തുറുപ്പു ചീട്ടുകള്‍. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പല മണ്ഡലങ്ങളിലെയും അടിയൊഴുക്കുകള്‍ പ്രവചനാതീതമാണ്.