കാണ്‍പൂര്‍: രണ്ടുവര്‍ഷത്തോളമായി പിന്തുടർന്ന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ശല്യം ചെയ്തിരുന്ന മദ്ധ്യവയസ്കനെ പെണ്‍കുട്ടി വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഗ്രാമമുഖ്യയുടെ ഭര്‍ത്താവായ 50 വയസുകാരനാണ് കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷത്തോളമായി ഇയാൾ പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരിയെയും ഉപദ്രവിച്ചു.
ഗ്രാമത്തില്‍ വലിയ സ്വാധീനമുളളയാൾ ആണ് കൊല്ലപ്പെട്ട ഇയാൾ. കൂടാതെ കൊലക്കേസില്‍ സംശയിക്കുന്നയാളുമാണ്. ഇയാളെ എതിര്‍ത്താല്‍ ജനങ്ങള്‍ എതിരാകുമെന്ന ഭയത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് അമ്മയോട് പറഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ന പേരില്‍ ഇയാളെ വിളിച്ചുവരുത്തിയ ശേഷം നാടന്‍തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ഫറൂഖാബാദിലേക്ക് കടന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.


