മലപ്പുറം : കനത്ത സുരക്ഷയിൽ നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ആറുമണി പിന്നിട്ടതോടെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരുടെ വരി പ്രത്യക്ഷമായി. വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
ഇടതു ഭരണ തുടർച്ചയ്ക്കും യുഡിഎഫിന്റെ ഭരണത്തിലേക്ക് തിരിച്ചെത്താനുമുള്ള ട്രയൽ റണ്ണായിട്ടാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.
അടിയൊഴുക്കില്‍ കണ്ണു നട്ടിരിക്കുകയാണ് മുന്നണികള്‍. കൃത്യം ഏഴുമണിക്ക് വോട്ടിങ്ങ് തുടങ്ങി.
എം സ്വരാജും ആര്യാടന് ഷൗക്കത്തും തുടക്കത്തിൽ തന്നെ വോട്ട് രേഖപ്പെടുത്തി. .പി വി അബ്ദുല്‍ വഹാബ് എം പി യും രാവിലെ വോട്ട് രേഖപ്പെടുത്തി. നിലമ്പൂരിന്റെ മുഖമായ സാംസ്കാരിക നായിക നിലമ്പൂര്‍ ആയിഷ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.
എല്ലാ വരും സമ്മതിദാനം വിനിയോഗിക്കണമെന്ന് എം സ്വരാജ്. മുന്നണികള്‍ ജനകീയ വിഷയങ്ങള്‍ അവഗണിച്ചെന്നും അന്‍വര്‍. നിലനില്‍പ്പിന്റെ പോരാട്ടമെന്നും ഭൂരിപക്ഷം കൂടുമെന്നും പി വി അന്‍വര്‍ പറഞ്ഞു. വഴിക്കടവില്‍ വോട്ടിങ്ങ് മെഷിന് തകരാറിലായി. കനത്തമഴയിലും
ബൂത്തുകളില്‍ നീണ്ട നിരതുടരുകയാണ്.