കൊച്ചി : കിഴക്കമ്പലത്ത് പോലീസിനെ അക്രമിച്ച ഇതര സംസ്ഥാന തൊഴിലാളികൾ രണ്ട് പോലീസ് ജീപ്പുകൾ കത്തിച്ചു. തൊഴിലാളികളുടെ ആക്രമണത്തിൽ കുന്നത്തുനാട് എസ്ഐ വി.ടി ഷാജൻ അഞ്ച് പേർക്ക് പരിക്കേറ്റു.
നിരവധി തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്.
തൊഴിലാളി ക്യാമ്പിലെ സംഘർഷ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്.
കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകൾ അക്രമികൾ കത്തിച്ചു.
സംഭവ സ്ഥലത്ത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ചൂരക്കോട് കിടെക്സിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടിയത് അറിഞ്ഞ് പോലീസ് സംഘമാണ് അക്രമിക്കപെട്ടത്.
മണിപ്പൂരിൽ നിന്നും നാഗാലാൻറിൽ നിന്നും ജോലിക്കെത്തിയ തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. 1500 ഓളം തൊഴിലാളികളാണ് സ്ഥലത്തുള്ളത്. പൊലീസ് ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഘർഷമുണ്ടാക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.