കൊച്ചി: സെഞ്ച്വറി തികയ്ക്കാന്‍ സര്‍ക്കാരും 99ല്‍ നിലനിര്‍ത്താന്‍ പ്രതിപക്ഷവും അട്ടിമറിയ്ക്കാന്‍ ബിജെപിയും പെടാപ്പാടുപെടുന്ന തൃക്കാക്കരയില്‍ അങ്കം തുടങ്ങി. 239 ബൂത്തുകളിലായി രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.
കള്ളവോട്ട് തടയുന്നതിനായി പഴുതടച്ച സംവിധാനങ്ങളഉമായി ജില്ലാ ഭരണകൂടം
ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയുന്നതിനായി പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശവും പരിശീലനവും നല്കി. അഞ്ചിലധികം ബൂത്തുകള്‍ ഉള്ള സ്റ്റേഷനുകളില്‍ മൈക്രോ സോഫ്റ്റ്വെയര് മാരെ നിയോഗിക്കും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര് വനിതകളാണ്. ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ട്. പോളിങ്ങിന് ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളേജിലേക്ക് മാറ്റും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. നിലവില്‍ തൃക്കാക്കര മണ്ഡലത്തില്‍ പ്രശ്നബാധിത ബൂത്തുകളോ, പ്രശ്നസാധ്യതാ ബൂത്തുകളോ ഇല്ലാത്തതിനാല്‍ സുഖകരമായ വോട്ടിങ്ങാണ് പ്രതീക്ഷിക്കുന്നതും. മണ്ഡലമാകെ ഇളക്കി മറിച്ചുള്ള പ്രചാരണം വോട്ടായി മാറും എന്നുള്ള പ്രതീക്ഷയിലാണ് മുന്നണികള്‍. മികച്ച പോളിംഗ് രേഖപ്പെടുത്തുമെന്നും മുന്നണികള്‍ വിലയിരുത്തുന്നു.