കോട്ടയം: എട്ട് വര്‍ഷം മുമ്പ് ബസ് ഡ്രൈവറായിരുന്ന അഭിലാഷും കോളജ് വിദ്യാര്‍ത്ഥിനി ആയിരുന്ന മായയും തങ്ങളുടെ പ്രണയ സാഫല്ല്യത്തിന് സഹായം തേടി എത്തിയത് പൊലസ് സ്റ്റേഷനിലേക്ക്. വീട്ടുകാരുടെ എതിര്‍പ്പ് കൊടുമ്പിരികൊണ്ട് നിലക്കുന്ന സമയത്തു അവരെ അനുനയിപ്പിച്ച് ഇരുവരുടെയും വിവാഹത്തിന് സഹായം നല്‍കിയത് സ്റ്റേഷനിലെ ജവനക്കാരും. അന്ന് സഹായികളായി നിന്ന പൊലീസുകാര്‍ ദമ്പതികളോട് ജീവിതത്തില്‍ എന്നും ഓര്ക്കാനയി ഒരു വാക്കും പറഞ്ഞിരുന്നു.
‘നന്നായി ജീവിച്ചു കാണിച്ചോണം’, പോലീസുകാരുടെ ആ വാക്കുകള്‍ അഭിലാഷും മായയും വെറുതെ അങ്ങ് കേട്ട് കളഞ്ഞില്ല, പറഞ്ഞതു പോലെ തന്നെ ചെയ്തു. ആ കഥ ഇങ്ങനെ….
എട്ടു വര്‍ഷം മുന്‍പാണ് സംഭവം. സ്നേഹിച്ച പെണ്‍കുട്ടിയെ റജിസ്റ്റര്‍ വിവാഹം ചെയ്ത ശേഷം അഭിലാഷ് എത്തിയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് കൊടുമ്പിരികൊണ്ട് നിലക്കുന്ന സമയത്തു അവരെ അനുനയിപ്പിക്കാന്‍ പോലീസിനോട് ആണ് അഭിലാഷും മായയും സഹായം അഭ്യര്‍ത്ഥിച്ചത്.
ആ അഭ്യര്‍ത്ഥന വെറുതെയായില്ല. വധു വരന്മാര്ക്ക് ഒരു പുതിയ ജീവിതത്തിലേക്കുള്ള പാത തുറന്നു കൊടുക്കാന്‍ ആ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് സാധിച്ചു. അന്നത്തെ സിഐയും ഇപ്പോള്‍ ഡിവൈഎസ്പിയുമായ അനീഷ് വി.കോരയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് വീട്ടുകാരെ അനുനയിപ്പിച്ച് എല്ലാം ഒത്തുതീര്‍പ്പാക്കി വധു വരന്മാര്ക്ക് ഒരു പുതിയ ജീവിതത്തിലേക്കുള്ള പാത തുറന്നു കൊടുത്തത്. അന്ന് പോലീസുകാര്‍ നല്കിയ ഉപദേശം മനസാല്‍ വരിച്ച അഭിലാഷിന്റേയും മായയുടെയും ജീവിതം പിന്നീട് മാറിമറിയുകയായിരുന്നു.
അന്ന് ബസ് ഡ്രൈവര്‍ ആയിരുന്ന അഭിലാഷ് രാവും പകലും കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സി പരീക്ഷ എഴുതി പൊലീസ് ഡ്രൈവറായി. കുട്ടിക്കാനം പൊലീസ് ക്യാംപിലാണ് ആദ്യ നിയമനം ലഭിച്ചത്. 9 മാസം മുന്‍പു അവരുടെ ജീവിതം തന്നെ തുടങ്ങിയ വാകത്താനത്തേക്കു സ്ഥലംമാറ്റം കിട്ടി. വിവാഹ സമയത്ത് കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന മായ പഠനം തുടരുകയും അധ്യാപികയാവുകയും ചെയ്തു.
വെള്ളൂത്തുരുത്തി ഗവ.എല്‍പി സ്കൂളില്‍ അധ്യാപികയാണ് മായ ഇപ്പോള്‍. കഴിഞ്ഞ ദിവസം ഇരുവരും തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് വാകത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ്. അദ്വൈതും ആദിദേവുമാണ് മക്കള്‍.
അന്നു വാകത്താനം സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന നാരായണന്‍കുട്ടിയും പൊലീസ് ഉദ്യോഗസ്ഥരായ കൃഷ്ണന്‍കുട്ടിയും സുനിലുമാണ് വധൂവരന്മാര്ക്കു പിന്തുണ നല്‍കിയത്. നാരായണന്‍കുട്ടിയും കൃഷ്ണന്‍കുട്ടിയും വിരമിച്ചു. സുനിലാകട്ടെ ഗ്രേഡ് എസ്ഐ ആയി വിവാഹ വാര്‍ഷിക ആഘോഷത്തിലും പങ്കാളിയായി.