മൂവാറ്റുപുഴ : വർഷങ്ങളായി അഞ്ചാം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന അങ്കണവാടിക്ക് ശാപമോഷമാകുന്നു. പിതാവിൻറെ സ്മരണാർത്ഥ ചെറുകപ്പുള്ളി മുഹമ്മദ് സൗജന്യമായി വിട്ടുനൽകിയ 18 ലക്ഷത്തോളം രൂപ വിലവരുന്ന മൂന്ന് സെൻറ് സ്ഥലത്താണ് നഗരസഭയുടെ സി എം അലികുഞ്ഞ് മെമ്മോറിയൽ സ്മാർട്ട് അങ്കണവാടി പണിയുക. സ്മാർട്ട് അങ്കണവാടി മന്ദിരത്തിന്റെ ശിലാസ്ഥാപനം മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു.
വാർഡ് കൗൺസിലർ പി.വി. രാധാകൃഷ്ണന്റെ ശ്രമ ഫലമായിട്ടാണ് ചെറുകപിള്ളി മുഹമ്മദ് സൗജന്യമായി സ്ഥലം വിട്ടു നൽകിയത്. സ്മാർട്ട് അങ്കണവാടി നിർമ്മാണത്തിനായി നഗരസഭ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ അനുവദിച്ചു.
നഗരസഭ വൈസ് ചെയർപഴ്സൺ സിനി ബിജു, വാർഡ് കൗൺസിലർ പി വി. രാധാകൃഷ്ണൻ, ഉപ സമിതി അധ്യക്ഷന്മാരായ ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, മീര കൃഷ്ണൻ, കൗൺസിലർമാരായ
ജോളി മണ്ണൂർ, ജോയ്സ് മേരി, നെജില ഷാജി, ഫൗസിയ അലി, ജാഫർ സാദിഖ്, മുനിസിപ്പൽ സെക്രട്ടറി എച്. സിമി, കോൺട്രാക്ടർ അബു മുണ്ടാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൾ സലാം, കബീർ പൂക്കടശേരി തുടങ്ങിയവർ സംബന്ധിച്ചു