തൃശൂര്‍: അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞ് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ശരീരഭാഗങ്ങളില്‍ നാണയം വെച്ച് പൂജ നടത്തിയിരുന്ന സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. 17 കാരിയെ പീഡിപ്പിച്ച കേസില്‍ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തി വന്നിരുന്ന അച്ഛന് സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മാള കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെയാണ് (39) ആണ് പോലീസ് പിടിയിലായത്.
വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തുകയാണ് ഇയാളുടെ പതിവ്. പല സ്ഥലത്തു നിന്നും ആളുകള്‍ ഇയാളുടെ അടുത്തേയ്ക്ക് എത്തിയിരുന്നതായാണ് വിവരം. രാജീവിൻ്റെ വീടിനു സമീപം അന്യജില്ലയില്‍നിന്നുള്ള വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്. ഇരിങ്ങാലകുട ഡിവൈ എസ്പി ബാബു കെ.തോമസിൻ്റെ നേതൃത്വത്തില്‍ മാള ഇന്‍സ്പെക്ടര്‍ വി സജിന്‍ ശശിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
ഒരു ക്ഷേത്രത്തിലെ പരികര്‍മ്മിയുടെ സഹായി ആയി പ്രവര്‍ത്തിച്ച രാജീവ് പരികര്‍മ്മി മരിച്ചതോടെ മന്ത്രശക്തി തനിക്കു ലഭിച്ചെന്നു പ്രചരിപ്പിക്കുകയും വീട്ടില്‍ അമ്പലം പണിത് പൂജ നടത്താൻ തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു ഇയാളുടെ പൂജ. കൂടാതെ പൂജ സമയത്തും വെളിപാട് തറയില്‍ പ്രവേശിച്ച് കല്‍പ്പന പറയുമ്പോഴും അച്ഛന് സ്വാമി എന്നാണ് ഇയാള്‍ സ്വയം പറഞ്ഞിരുന്നത്.
വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ഇയാള്‍ ചുരുങ്ങിയ കാലത്തിനിടയില്‍ ആഢംബര വാഹനങ്ങളും സാമ്പത്തികവും സ്വന്തമാക്കിയതും പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പലരില്‍ നിന്നും പണം കടം വാങ്ങി തിരിച്ചു നല്‍കാനുണ്ടെന്ന് പൊലീസിന് വിവരം കിട്ടി. രാജീവൻ്റെ ഇടപാടുകളെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. നേരത്തെ കല്‍പ്പണിക്കാരനായിരുന്നു രാജീവ്. പിന്നെയാണ്, മന്ത്രവാദത്തിലേക്ക് നീങ്ങിയത്.