സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ ഉണ്ടായതെന്ന് ബൃന്ദ കാരാട്ട്. കേന്ദ്ര അവഗണന മറികടന്നാണ് കേരളത്തിൽ വികസനങ്ങൾ ഉണ്ടായത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളളിലും അവരുടെ അജണ്ട നടപ്പിലാക്കുന്നു. പക്ഷെ അത് കേരളത്തിൽ നടപ്പാവത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം ഉണ്ടായത് കൊണ്ടാണ്.
നിയമങ്ങൾ പോലും ബുൾഡോസ് ചെയ്ത് നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങൾ അതിക്രങ്ങൾക്ക് ഇരയാകുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി. FCRA ബില്ലിനെ പറ്റി മോദി ഒന്നും പറയുന്നില്ല. അദ്ദേഹം മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. അദാനി, അബാനി, അമേരിക്കയെന്നും അവർ വിമർശിച്ചു.
കോൺഗ്രസ്സിൻ്റെ പ്രഖ്യാപനങ്ങൾ എവിടെയാണ് അവർ നടപ്പിലാക്കിയത്. തെലങ്കാനയിലെയും കർണ്ണാടായിലെയും സ്ഥിതി വ്യത്യസ്ഥമാണ്. പ്രഖ്യാപിച്ച കാര്യങ്ങൾ എല്ലാം അവർ എവിടെയാണ് നടപ്പിലാക്കിയത്. ഹരിയാനയിലെ കോൺഗ്രസ് നേതാവ് പണം വാങ്ങി ബിജെപിയിൽ പോയി.
എങ്ങനെയാണ് ജനങ്ങൾ കോൺഗ്രസിനെ വിശ്വസിക്കേണ്ടത്. കഴിഞ്ഞ 10 വർഷത്തിനിടയി വലിയ വികസനമാണ് LDF സർക്കാർ നടപ്പിലാക്കിയത്. അതിനാണ് ഞങ്ങൾ വോട്ട് തേടുന്നത്. കേരളത്തിലെ മതസൗഹാർദ നിലപാടുകളാണ് ഈ സർക്കാരിനെ വ്യത്യസ്തമാക്കുന്നത്. സർക്കാരിനെതിരായ ഭരണ വികാരങ്ങൾ ഇല്ലെന്നും അവർ വ്യക്തമാക്കി.


