മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിൽ. വീട്ടിന് മുൻപിൽ വിവസ്ത്രയാക്കി അപമാനിച്ചു. കാട്ടിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയുടെ വീട്ടുകാർ ആക്രമിക്കുകയായിരുന്നു. സ്ത്രീയും യുവാവും കുട്ടിക്കാലം മുതൽ പരസ്പരം പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിച്ചില്ല.
കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. വീട്ടുകാർ ഈ വിവാഹത്തെ എതിർത്തതിനെ തുടർന്നാണ് ഇരുവരും ഒളിച്ചോടിയത്. യുവാവിന്റെ വീട്ടുകാരുടെ അറിവോടെയായിരുന്നില്ല യുവതിയും യുവാവും ഒളിച്ചോടിയത്. പിന്നീട് യുവതിയുടെ വീട്ടുകാരും ബന്ധുക്കളും യുവാവിൻ്റെ വീട്ടിലെത്തി പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയതായിരുന്നു യുവാവിന്റെ മാതാവ്.
തുടർന്ന് യുവാവിൻ്റെ അമ്മയെ ബലാത്സംഗം ചെയ്യുകയും സമിത്തുള്ളയെ കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവത്തിന് ശേഷം പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉൾപ്പെടുത്തി 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.gang-raped