കാസര്‍കോട്: ഇന്‍സ്റ്റാഗ്രാം വഴിയുളള പ്രണയം സഫലമാക്കാൻ മാലാഖ കടൽ കടന്നെത്തിയെങ്കിലും വിസ ലഭിക്കാത്തത് ഇരുവർക്കും തടസമാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ താരങ്ങളായ സൗദി സ്വദേശി അഥീര്‍ അല്‍ അംറിയാന് കാസര്കോട്ടുകാരന് ജിയാന്‍ അസ്മിറുമാണ് ആ പ്രണയ ജോഡികള്‍.
കാമുകന് ജിയാനെ കാണാന്‍ മെഡിക്കല്‍ വിസയില്‍ കേരളത്തിലെത്തിയ അഥീറിന് വിസ ലഭിക്കാതായതോടെയാണ് ഇരുവരുടേയും വിവാഹം തടസ്സപ്പെട്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും നിയമങ്ങള്‍ ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ തടസ്സമാണ്.
ഏഴു മാസമായി മെഡിക്കല്‍ വിസയില്‍ കോഴിക്കോട് താമസിക്കുകയാണ് അഥീറും ജിയാനും. ഇന്ത്യന്‍ നിയമപ്രകാരം അവര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ല. സൗദിയില്‍ വെച്ച് വിവാഹിതരാണെങ്കില്‍ മാത്രമേ ഇവിടെ അവര്‍ക്ക് വിസ ലഭിക്കുകയുളളു. തൊഴില്‍ വിസയോ, നിക്ഷേപകര്‍ക്ക് നല്കുന്ന വിസയോ ലഭിച്ചാല്‍ മാത്രമേ അഥീറിന് ജിയാനെ വിവാഹം കഴിക്കാനാവുകയുളളു. എന്നാല്‍ സൗദിയില്‍ വെച്ച് വിവാഹം കഴിക്കണമെങ്കില്‍ സൗദി സര്‍ക്കാരിന്റെ അനുമതിയോ, യുവതിയുടെ പിതാവിന്റെ അനുമതിയോ വേണം. സൗദി യുവതിയെ വിവാഹം കഴിക്കുന്നതിന് ജിയന്റെ കുടുംബത്തിന് സമ്മതമില്ല. അഥീറിന്റെ പിതാവ് വിവാഹത്തിന് സമ്മതിക്കാത്തതും ഇരുവര്‍ക്കും വെല്ലുവിളിയാണ്.
കഴിഞ്ഞ ഡിസംബറിൽ കാമുകനെ തേടിയുളള സൗദി യുവതിയുടെ വരവ് സാമൂഹികമാധ്യമങ്ങളടക്കം ഏറ്റെടുത്തിരുന്നു. സൗദിയില്‍ ട്രാന്‍സ്ലേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അഥീര്‍.