കൊച്ചി: അങ്കമാലിയില്‍ ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഒളിവില്‍പോയ ഭർത്താവ് പിടിയില്‍. പാറക്കടവ് പുളിയനം മില്ലുംപടി ഭാഗത്ത് ബാലൻ (72) ആണ് അറസ്റ്റിലായത്.
ഭാര്യ ലളിതയെ (62) കഴുത്തില്‍ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍. ശനിയാഴ്ചയായിരുന്നു സംഭവം.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകനാണ് ലളിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്കിയ പ്ലാസ്റ്റിക് കയർ സ്വീകരണ മുറിയിലെ സെറ്റിയില്‍ കെട്ടിയ നിലയിലായിരുന്നു.
സംഭവത്തിനുശേഷം പ്രതി വിവിധയിടങ്ങളില്‍ ഒളിവില്‍ പോയ പ്രതിയെ ഏഴ് ദിവസത്തിനു ശേഷമാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഭാര്യയോടുളള വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ബാലൻ പോലീസിനോടു പറഞ്ഞത്.