തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് എം.വി ഗോവിന്ദന്. രാഹുലിന്റെ വക്കീല്‍ നോട്ടിസ് കിട്ടിയിട്ടില്ല. താന്‍ പറഞ്ഞത് കോടതി വിധി പരിശോധിച്ച ശേഷമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
എം.വി.ഗോവിന്ദനെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചത്. ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പരാജയം മറച്ചുവയ്ക്കാനും രാഹുല്‍ ഹീറോയെന്ന് വരുത്താനും ശ്രമം നടക്കുന്നുവെന്നും ജയിലില്‍ കിടക്കാന്‍ ആര്‍ജവം കാട്ടണമെന്നമെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ പരാമര്‍ശം.