മൂവാറ്റുപുഴ: മയക്കു മരുന്നിന്റെ വ്യാപകമായ ഉപഭോഗം യുവാക്കളെ ആക്രമണോത്സുകരാക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് കേരളീയ യുവത്വം മാറുന്നുവെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. യുവാക്കളെ മയക്കു മരുന്ന് ലഹരിയിൽ നിന്നും വായനയുടെയും സംഗീതത്തിന്റെയും അറിവിന്റെയും ലഹരിയിലേക്ക് കൊണ്ടുവരണമെന്നും അതിനായി ഗ്രന്ഥശാല പ്രസ്ഥാനം മുന്നോട്ട് വരണമെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സൈസ് വകുപ്പിന്റെയും കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെ മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ലഹരിമുക്ത നവനാട് സെമിനാർ ഉദ്ഘാടനം ചെയ്ത് ഗോപി കോട്ടമുറിക്കൽ സംസാരിക്കുകയായിരുന്നു. താലൂക്ക് പ്രസിഡന്റ് ജോഷിസ്കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതം പറഞ്ഞു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി. വി. ഏലിയാസ് ലഹരിവിരുദ്ധ ക്ലാസെടുത്തു.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ വി.കെ. നാരായണൻ മുഖ്യ അഥിതിയായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി.ജെ. ജേക്കബ്, വാർഡ് കൗൺസിലർ ജിനു മടേക്കൽ, സെമിനാർ കോ-ഓർഡിനേറ്റർ അനീഷ് പി. ചിറക്കൽ, ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, എസ്.എൻ. കോളേജ് എഡ്യൂക്കേഷൻ ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോ. ഉഷപാർവ്വതി, കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. സീതാദേവി എസ്.ആർ., ദവ്യ സുധിമോൻ, കോളേജ് യൂണിയൻ പ്രതിനിധികളായ ആനന്ദ് എബ്രഹാം, നന്ദുഎൻ എന്നിവർ നേതൃത്വം നൽകി.