ഉത്തർപ്രദേശിൽ ബസ് അപകടത്തിൽപ്പെട്ട് 15 പേർ മരിച്ചു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി കാൺപൂരിലാണ് അപകടം നടന്നത് . 24 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില അതീവ ഗുരുതരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് സർക്കാരിൻ്റെ ശതാബ്ദി എ.സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലഖ്നൗവിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിലാണ് ബസ് അപകടം നടന്നത്. പരുക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.