സ്കൂൾ സമയത്തിൽ മാറ്റമൊന്നും നിലവിൽ അജണ്ടയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം സംബന്ധിച്ച് ശുപാർശകൾ നൽകാൻ നിയോഗിക്കപ്പെട്ട സമിതിയാണ് ഖാദർ കമ്മിറ്റി. ചില നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. എല്ലാ ശുപാർശകളും നടപ്പിലാക്കുന്നില്ല. സ്കൂൾ സമയമാറ്റം നിലവിൽ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ. പ്രാദേശിക ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഷെഡ്യൂൾ ക്രമീകരിക്കാമെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ സർക്കാർ സ്കൂളുകൾ ഒൻപതര മുതൽ മൂന്നര വരെയോ നാല് മണി മുതൽ 10 മണി വരെയോ ആണ് പ്രവർത്തിക്കുന്നത്. ഈ സമയത്തിൽ മാറ്റം വരുത്തുന്നത് നിലവിൽ അജണ്ടയിലില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.