വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. വാസയോഗ്യമല്ലാത്ത ഒരു വീടും ദുരന്തബാധിതർക്ക് കൊടുക്കില്ല. ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതർക്ക് നൽകില്ല. വീട് വെച്ചുനൽകാതെ, ടൗൺഷിപ്പ് വീടിന്റെ വിള്ളൽ പരിശോധിച്ച് നടക്കാൻ കോൺഗ്രസിന് നാണമില്ലെയെന്നും മന്ത്രി.
അഞ്ചുവർഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് ഊരാളുങ്കലാണ്. രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ എവിടെയെന്ന് വി ശിവൻകുട്ടി ചോദിച്ചു. കോൺഗ്രസ് പിരിച്ച പണം എവിടെയെന്നും അദേഹം ചോദിച്ചു. വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ. ഒരു പ്ലാൻ പോലും ഇല്ലാതെ നിങ്ങൾ ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെ എന്ന് പറയണം. പിരിച്ച കാശിന്റെ കണക്ക് പറയട്ടേ. ഇപ്പോൾ അവർ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റുന്ന കണക്കല്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു.


