കോട്ടയം: വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് 13 കാരിയെ നിരന്തരം പീഡിപ്പിച്ചുവന്ന 22 കാരന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് വാഗമണ്‍ കുരിശുമല വഴിക്കടവ് മുതിരക്കാലായില്‍ വീട്ടില്‍ ജോബിനാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാന്‍ പദ്ധതി തയാറാക്കുന്നതിനിടയില്‍ മരങ്ങാട്ടുപിള്ളി സി.ഐ എസ്.സനോജ് ആണ് യുവാവിനെ കുടുക്കിയത്. വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളിലാണ് പ്രായപൂര്‍ത്തിയാവുമ്പോൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെങ്കിലും കൊവിഡ് മൂലം ആശുപത്രിയില്‍ പോവാന്‍ സാധിച്ചില്ല.
ഇതോടെയാണ് വീട്ടുകാര്‍ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.