ചണ്ഡിഗഡ്: ഭര്‍ത്താവ് മരിച്ചതോടെ സാമ്പത്തിക നില മോശമായ കുടുംബത്തെ സഹായിക്കാമെന്ന് വാഗ്ദാനം നൽകി 44കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എം.എല്‍.എയ്ക്കെതിരെ കേസെടുത്തു. പഞ്ചാബിലെ എം.എല്‍.എയും ലോക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ സിമ്രജിത്ത് സിംഗിനെതിരെയാണ് പൊലീസ് കേസ് എടുത്തത്.
ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ബിസിനസ് തകരുകയും സാമ്പത്തിക നില മോശമാവുകയും ആയിരുന്നു. ഇതേതുടര്‍ന്ന് വാടകവീടൊഴിയാന്‍ വീട്ടുടമസ്ഥന് ആവശ്യപ്പെട്ടു. ആ സമയത്താണ് എം.എല്‍.എയെ പരിചയപ്പെട്ടത്. തുടർന്ന് പലപ്രാവശ്യമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് യുവതി നൽകിയ പരാതി. ഇതേത്തുടർന്നാണ് അതംനഗര്‍ എം.എല്‍.എയ്ക്കും ആറ് പേര്‍ക്ക് എതിരെയുമാണ് പോലീസ് കേസെടുത്തത്.
എന്നാല്‍ ഇവരുടെ ആരോപണം എം.എല്‍.എ നിഷേധിച്ചു. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ആണ് എം.എല്‍.എയ്ക്കെതിരെ പൊലീസ് കേസ് എടുത്തത്.