ചെന്നൈ: ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയ നടിയും മോഡലുമായ മീര മിഥുന് അറസ്റ്റില്‍. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരായിരിക്കും പ്രതികളെന്നും തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെ ബഹിഷ്ക്കരിക്കണമെന്നുമാണ് ആഗസ്റ്റ് ഏഴിന് അപ്ലോഡ് ചെയ്ത വീഡിയോവില്‍ മീര മിഥുന് പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.സി/ എസ്.ടി നിയമം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ പ്രകാരം ചെന്നൈ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തിരുന്നു. ഒരുഘട്ടത്തില്‍ തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാനാവില്ലെന്നും മീരമിഥുന്‍ വെല്ലുവിളിച്ചിരുന്നു.
കഴിഞ്ഞ കൊറച്ചു ദിവസങ്ങൾ ആയി ഇവർ കേരളത്തിലെ നക്ഷത്ര ഹോട്ടലില്‍ ആണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് മീര മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടനടി ചെന്നൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും.
‘താനേ സേര്‍ന്ത കൂട്ടം’ ഉള്‍പ്പെടെ ചില സിനിമകളില്‍ അഭിനയിച്ച മീരമിഥുന്‍ തമിഴ് ‘ബിഗ്ബോസ് 3’ ല്‍ മല്സരാര്ഥിയായിരുന്നു.