നടി റിയ ചക്രവര്‍ത്തിയെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിലാണ് അറസ്റ്റ്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സുശാന്തിന് റിയ മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും എന്‍സിബി.
റിയയുടെ സഹോദരന് ഷോവികിനെ നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന് മാത്രമല്ല, മറ്റ് പല ബോളിവുഡ് താരങ്ങള്‍ക്കും ഷോവിക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്നാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കണ്ടെത്തല്‍. റിയ പറഞ്ഞതനുസരിച്ച് താന്‍ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നു എന്നും ഷോവിക് സമ്മതിച്ചു. തുടര്‍ന്ന് റിയയെ വീണ്ടും ചോദ്യംചെയ്യുകയായിരുന്നു. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും മയക്കുമരുന്ന് സാമ്പിളുകളും കണ്ടെത്തിയെന്നാണ് എന്‍സിബി പറയുന്നത്.
അതേസമയം, വ്യാജകുറിപ്പടിയിലൂടെ സുശാന്ത് സിങ് രാജ്പുത്തിന് മാനസിക ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള മരുന്ന് നല്‍കിയെന്ന റിയയുടെ പരാതിയില്‍ നടന്റെ സഹോദരിമാര്‍ക്കെതിരെ കേസ്. ടെലിമെഡിസിന്‍ നിയമം മറികടന്ന ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടറേയും പ്രതിയാക്കി ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് എഫ്ഐആര്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐക്ക് കൈമാറിയതായി മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ എഫ്ഐആര്‍ റദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്റെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
സുശാന്ത് സിങിന്റെ വീട്ടില്‍നിന്ന് റിയ ചക്രവര്‍ത്തി താമസം മാറിയ ജൂണ്‍ എട്ടിനാണ് സുപ്രീംകോടതിയിലെ അഭിഭാഷകയായ പ്രിയങ്ക സിങ് വിഷാദരോഗത്തിനും ആങ്ക്സൈറ്റി അറ്റാക്കിനുമുള്ള മരുന്നുകള്‍ വാട്സാപ്പിലൂടെ നിര്‍ദേശിച്ചത്. ജൂണ്‍ എട്ട് മുതല്‍ സുശാന്ത് മരിക്കുന്നതിന് 48 മണിക്കൂര്‍ വരെ ഒപ്പമുണ്ടായിരുന്ന സഹോദരി മീട്ടുസിങ്, മരുന്ന് നിര്‍ദേശിച്ച പ്രിയങ്ക സിങ്, ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടറായ തരുണ്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍.
ഈ മരുന്നുകള്‍ ഉപയോഗിച്ചതാണ് മാനസികനില തകരാറിലാക്കിയതെന്നും സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും എഫ്ഐആറില്‍ റിയ ചക്രവര്‍ത്തി ആരോപിക്കു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും കേസന്വേഷണം റിയയിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നുവെന്ന് ആക്ഷേപം ശകതമായി നില്‍ക്കേയാണ് പുതിയ വഴിത്തിരിവ്. എന്നാല്‍ എഫ്ഐആര്‍ റദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം. സുശാന്തും പ്രിയങ്കയും തമ്മില്‍ നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ കേസിലെ പ്രധാനതെളിവാണ്.