2020ൽ സംവിധായകൻ വിഎം വിനു വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടറുടെ റിപ്പോർട്ട്. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ എന്ന് അന്വേഷിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 12 വരെ സമയം അനുവദിച്ചിട്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിരുന്നില്ല. സമയം കഴിഞ്ഞതിനാൽ ഇനി പേര് ചേർക്കുന്നത് അസാധ്യമാണ്. രേഖകൾപ്രകാരം 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വിഎം വിനു വോട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കോഴിക്കോട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിന്മേൽ കളക്ടർ തീരുമാനം എടുക്കും.
എല്ലാത്തിൻ്റെയും കസ്റ്റേഡിയൻ കോഴിക്കോട് കോർപ്പറേഷൻ ഇലക്ഷൻ ഡിപ്പാൻ്റ് . അവർ എന്ത് കൃത്രിമം കാണിക്കാനും മടിക്കില്ല. വോട്ടിൻ്റെ ബെയ്സ് മാനുപ്പലേറ്റ, ഫാബ്രിക്കേറ്റഡ് ആണ്. വോട്ടവകാശം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക്. വോട്ട് ചേർക്കുക എന്നത് ഉദ്യോഗസ്ഥരുടെ ജോലി.
രാഷ്ട്രീയപാർട്ടികൾ നടത്തുന്നത് നാട്ടു നാട്ടുനടപ്പ് അനുസരിച്ച് ഉള്ള പ്രവർത്തി. ഉദ്യോഗസ്ഥർ അവരുടെ ജോലി ക്രിത്യമായി ചെയ്തില്ല. വീഴ്ച്ചവന്നത് ഇലക്ഷൻ കമ്മീഷനും ,കോർപ്പറേഷൻ ഇലക്ഷൻ ഉദ്യേഗസ്ഥർക്കും. ചുറ്റുവട്ടം ഉള്ള 4 വീടുകളിൽ വോട്ട് ചേർത്തു /വിനുവിനെ ഒഴിവാക്കാൻ എന്താണ് കാരണം. വിനുവിൻ്റെ വീട്ടിൽ ഉദ്യോഗസ്ഥർ പോയോ , വിനുവിനെ കണ്ടോ എന്നും പ്രവീൺ കുമാർ ചോദിച്ചു.


