മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ആനിക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് സ്വദേശി മുഹമ്മദ് ഷെരീഫ് (25) ആണ് ബുധനാഴ്ച മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നമ്പര്‍ 1 ല്‍ അഭിഭാഷകന് മുഖേന കീഴടങ്ങിയത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രീപിക്കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു. ഈരാറ്റുപേട്ട സ്വദേശികളായ തൊടുപുഴയിൽ താമസിക്കുന്ന കണിയാൻ കുന്ന് വീട്ടിൽ ഷാഹിദ് (27), കാരക്കോട് വീട്ടിൽ റഫ്സൽ (24) എന്നിവരെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.