മുവാറ്റുപുഴ : നഗരവികസനം അട്ടിമറിക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥ മാഫിയ. പലവട്ടം ആവശ്യപ്പെട്ടിട്ടും നഗരത്തിൽ നിർമ്മാണ വേലകളെ തടസ്സപ്പെടുത്തി അലസ്യമായി കിടന്നിരുന്ന കേബിളുകൾ നീക്കം ചെയ്യാൻ തയ്യാറാവാതെ അധികൃതരുടെ പാര. ഒടുവിൽ ജനപ്രതിനിധികൾക്കൊപ്പം വിദ്യാർത്ഥികളുടെ കൈകോർക്കൽ. ഉച്ചയോടെ നഗരത്തിലെ ഏതാണ്ട് എല്ലാ കേബിളുകളും അവർ പെറുക്കി മാറ്റി.
കേബിളുകൾ അലക്ഷ്യമായി കിടക്കുന്നതുമൂലം കാൽ നട യാത്രക്കാർക്കും ഇരു ചക്ര വാഹന യാത്രക്കാരും വലിയ ബുദ്ധിമുട്ടുകളും അപകട ഭീഷണിയും നേരിട്ടിരുന്നു
നഗര വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത ഉപയോഗ ശൂന്യമായി റോഡിൽ കിടന്നിരുന്ന കേബിളുകൾ ഡോ.മാത്യു കുഴൽനാടൻ എം എൽ എ യുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാരും സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂളിലെയും, തർബിയത്ത് ഹയർസെക്കൻഡറി സ്കൂളിലെയും എൻ എസ് എസ് വിദ്യാർത്ഥികളും ചേർന്ന് നീക്കം ചെയ്തത്.
ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളോട് കേബിളുകൾ നീക്കം ചെയ്യണം എന്ന് എം എൽ എ പലവട്ടം ആവശ്യപ്പെട്ടിരുന്നു എങ്കിലും നടപടി സ്വീകരിക്കാൻ അവർ തയ്യാറായില്ല.തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് വാർഡ് കൗൺസിലർ പോലീസിൽ പരാതിപ്പെട്ടു. ഇവിടെയും കാര്യങ്ങൾ നടക്കാതെ വന്നതോടെയാണ് രാവിലെ എട്ടുമണിമുതൽ നാലു മണിക്കൂർ കൊണ്ട് വിദ്യാർത്ഥികൾ നഗരം ക്ലീനാക്കി മാതൃക കാട്ടിയത്. തുടർന്നാണ് എം എൽ എ യുടെ നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങിയത്.
മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ്, വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടാട്ട്, പി എം അബ്ദുൽസലാം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോൺ, മുനിസിപ്പൽ കൗൺസിലർമാർ, അധ്യാപകർ എന്നിവരും വിദ്യാത്ഥികൾക്കൊപ്പം ചേർന്നു.
മുവാറ്റുപുഴ നഗര വികസനത്തിന് മുവാറ്റുപുഴയിലെ വിദ്യാർത്ഥികൾ നൽകുന്ന പിന്തുണ ഏറെ സന്തോഷവും അഭിമാനവും ആണെന്ന് മാത്യു കുഴൽനാടൻ എം എൽ എ വ്യക്തമാക്കി.