തിരുവനന്തപുരം .: മതവിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെ റിമാൻഡ് ചെയ്തു. അൽപ്പ സമയത്തിനകം അദ്ദേഹത്തെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും. വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമായിരിക്കും കനത്ത സുരക്ഷയിൽ ജയിലിലേക്ക് കൊണ്ടുപോവുക.
പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ സ്പര്‍ധയുണ്ടാക്കാനാണെന്നും പൊലീസ് പറഞ്ഞു. തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരതയാണെന്നും ഇടതും വലതും തന്നെ അക്രമിക്കുകയാണ് എന്നു മായിരുന്നു പി സി ജേര്‍ജ്ജിന്റെ പ്രതികരണം