തിരുവന്തപുരം: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അറിയിച്ചു. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സമിതി നിലപാട് വ്യക്തമാക്കുന്നത്. ചര്‍ച്ചയുടെ തീരുമാനം എന്തായാലും നാളെയും മറ്റേനാളും കടകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്നൊക്കെ പറയുമെന്ന് കരുതുന്നില്ലെന്നും സമീപനം മാറ്റി ചര്‍ച്ച ചെയ്യണമെന്നും വിരട്ടല്‍ വേണ്ടെന്നും ടി നസറുദ്ദീന്‍ പ്രതികരിച്ചു. കഴിഞ്ഞ നാല് മാസമായി കടകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. കടകള്‍ തുറക്കേണ്ടെന്ന് പറയുന്നത് വിദഗ്ദരുടെ നിര്‍ദേശമാണെന്നാണ് പറയുന്നത്. പക്ഷെ തങ്ങള്‍ പറയുന്നത് പ്രായോഗികതയാണ്. അന്‍പത് വര്‍ഷം കച്ചവടം ചെയ്ത ഞങ്ങള്‍ക്ക് ആളുകളുടെ മനസറിയാമെന്നും അതുകൊണ്ട് തന്നെ കടകള്‍ തുറക്കാനുള്ള അനുമതി നൽകണമെന്നും മറ്റ് നിബന്ധകള്‍ ഒന്നും തന്നെ അംഗീകരിക്കാൻ കഴിയില്ലെന്നും സമിതി നേതാക്കള്‍ പറഞ്ഞു.
കടകള്‍ തുറക്കുന്നത് സംബന്ധിച്ച വിഷയം നേരത്തെ തന്നെ വിവാദമായിരുന്നു. നിയമം ലംഘിച്ച് കട തുറക്കാനാണ് നീക്കമെങ്കില്‍ നേരിടാന്‍ അറിയാമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് എതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായിട്ടുള്ള യോഗത്തിന് മുന്‍പ് വ്യാപാരികളുടെ പ്രതികരണം.
അതേസമയം, വ്യാപാരികളളുമായിട്ടുള്ള രാവിലെ പത്തിന് ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും, പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും പിണറായി വിജയന് പങ്കെടുക്കുന്ന സാഹചര്യത്തിൽ വൈകീട്ട് 3.30 ന് ആയിരിക്കും ചർച്ച നടക്കുക.


