തൊടുപുഴ: പൊതു ജീവിതത്തിലെ സത്യസന്ധതയും സുതാര്യതയും ആത്മാർപ്പണവും മറ്റെന്തിനേക്കാളും മൂല്യമുള്ളതാണെന്ന് ‘ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. മുൻകാലങ്ങളില്‍ നിന്നും ഭിന്നമായി നാടിന്റെയും രാജ്യത്തിന്റെയും നിലനിൽപും നമ്മുടെ ഭാവിയും നിർണ്ണയിക്കപ്പെടുന്ന ഈ പൊതുതെരഞ്ഞെടുപ്പില്‍ ചരിത്രപരമായ ദൗത്യമാണ് തന്നില്‍ അർപ്പിക്കെ പെട്ടിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
“ തൊടുപുഴയിൽ രാഷ്ട്രദീപം ഓൺ ലൈന്‍ അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡീൻ ”.
ഇടുക്കിയുടെ മണ്ണും മനസ്സുമാണ് തന്റെ ഓരോ വളർച്ചയിലും ഊര്‍ജ്ജമായത് പ്രതിസന്ധികളില്‍ തളരാതെ, പോരാടി നിൽക്കാനുള്ള ആത്മധൈര്യം ഈ മണ്ണിലെ കർഷക കുടുംബത്തില്‍ നിന്ന് കൈമാറി കിട്ടിയതാണെന്ന് ഡീൻ പറഞ്ഞു. കേന്ദ്രത്തില്‍ ഒരു മതേതര-ജനാധിപത്യ ബദല്‍ സാധ്യമാവാനും പിറന്ന മണ്ണിന്റെയും ജനതയുടെയും ആത്മാഭിമാനം സംരക്ഷിക്കാനുമുള്ള അവസരമായാണ് ഈ പോരാട്ടത്തെ കാണുന്നതെന്നും ഡീൻ പറഞ്ഞു.

പഴയരിക്കണ്ടത്തെത്തിയ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിനെ കുടിയേറ്റ കര്‍ഷകനായ കാതര് മുകളയില്‍ ജോണി പാളത്തൊപ്പി അണിയിച്ച് സ്വീകരിക്കുന്നു.
അധികാര സ്ഥാനങ്ങള്‍ ഇല്ലാത്ത കാലത്തും പൊതു പ്രവർത്തതകനെന്ന നിലയില്‍ ഇടുക്കിക്കൊപ്പം ഇവിടുത്തെ ജനതയുടെ താത്പര്യത്തിനൊപ്പം നിലയുറപ്പിച്ചു. ഇടുക്കി എന്നത് കേവലം ഒരു നാടിന്റെ പേര് മാത്രമല്ല, ഉദാത്ത സംസ്കാരത്തിന്റെ നീക്കിയിരിപ്പ് കൂടിയാണ്. കുടിയേറ്റ-കര്‍ഷ ക ജനതയുടെ വിയര്പ്പി ന്റെയും ത്യാഗത്തിന്റെയും ചൂടും ചൂരുമുള്ള ഈ മണ്ണില്‍ വികസനത്തിന്റെയും ക്ഷേമത്തിന്റെയും പ്രതീക്ഷാനാളങ്ങള്‍ ഇല്ലാത്ത അഞ്ചാണ്ടുകളാണ് കടന്നുപോയതെന്ന് ഡീൻ കുറ്റപ്പെടുത്തി.
വിവാദങ്ങളാല്‍ സമ്പന്നമായിരുന്നു കഴിഞ്ഞ അഞ്ച് വർഷം പലപ്പോഴും തലകുനിക്കേണ്ട ദുരവസ്ഥയിലേക്ക് വരെ ഇടുക്കിയിലെ ജനങ്ങളെ ഈ വിവാദങ്ങള്‍ എത്തിച്ചുവെന്നും ഡീൻ പറഞ്ഞു. രാജ്യമെങ്ങും മാറ്റത്തിന്റെ തരംഗം വീശുകയാണ്; രാഹുല്‍ഗാന്ധിയുടെ ചടുലമായ നേതൃത്വത്തില്‍ ദേശീയതലത്തില്‍ മതേതര-ജനാധിപത്യ ശക്തികളുടെ ഒരു ബദല്‍ സർക്കാർ എന്നതാണ് പൊതുവികാരമെന്നും ഡീൻ പറഞ്ഞു.
ഇത് രണ്ടാം സ്വാതന്ത്ര്യ പോരാട്ടം:
അഞ്ച് വര്ഷാമായി നമ്മെയെല്ലാം പിറകോട്ട് നയിക്കുകയും രാജ്യത്തിന്റെ ബഹുസ്വരത നശിപ്പിക്കുകയും ചെയ്ത നരേന്ദ്ര േമാ ദി സർര്ക്കാറിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഈ പോരാട്ടത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗക്കാരും പാര്ശ്വവവത്കരിക്കപ്പെട്ടവരും യുവാക്കളും കര്ഷനകരും ഉള്‍പ്പെടുന്ന ജനത ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്ര്സിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. മുന്നണിയിലില്ലാത്ത മറ്റ് പാർട്ടികൾക്കോ വ്യക്തികൾക്കോ ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലെന്നും അവരുടെ നിലപാടുകള്‍ ബി ജെ പിയെ മാത്രമേ സഹായിക്കുകയുള്ളൂ എന്നും ഡീൻ പറഞ്ഞു.
രാജ്യത്തെ എല്ലാ ജനവിഭാഗവും ഒരുപോലെ മാറ്റം ആഗ്രഹിക്കുന്നു. അതിന്റെ ആദ്യ സൂചനകള്‍ പതിനഞ്ച് വര്‍ഷം ബി ജെ പി കുത്തകയാക്കിവെച്ച മധ്യപ്രദേശില്‍ നിന്നും ചത്തീസ്ഗഡില്‍ നിന്നും കണ്ടു; കർഷക രോഷം ചുട്ടുപൊള്ളിച്ച രാജസ്ഥാന് കോൺഗ്രസിനെ മടക്കിവിളിച്ചു; പഞ്ചാബിലും കോണ്ഗ്രനസ് വന്‍ തിരിച്ചുവരവ് നടത്തി. കര്ണാിടകയില് സഖ്യത്തിലൂടെ വീണ്ടും അധികാരത്തിലേറി. ഹിന്ദിഹൃദയ ഭൂമിയിലെ ഉപതെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയത് മറ്റത്തിന്റെ സൂചനയെന്നും ഡീൻ പറഞ്ഞു. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിയായ റഫാല്‍ വിമാന ഇടപാടിലൂടെ അംബാനിമാര്‍ക്കു വേണ്ടിയുള്ള കമ്മിഷന് ഭരണമായി കേന്ദ്രസര്ക്കാാര് മാറിയത് നാം ഞെട്ടലോടെ കണ്ടു. രാജ്യത്തെ യുവാക്കള്‍ക്കാ യി ഒരുകോടി തൊഴിലവസരം സൃഷ്ടിക്കാമെന്ന വാഗ്ദാനം വിസ്മരിക്കപ്പെട്ടപ്പോള്‍ ദേശീയ നേതാക്കളുടെ മക്കളുടെയും തോഴരുടെയും ബിസിനസ് സാമ്രാജ്യം വളർന്ന് പന്തലിച്ചു.
രാജ്യം കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ കോടികളുടെ പ്രതിമനിർമ്മാണത്തിലൂടെ നമ്മളെ പരിഹസിച്ച സർക്കാർ പെട്രോള്‍-ഡീസല്‍-പാചക വാതക വിലകള്‍ മുമ്പിലാത്ത വിധം വർധിപ്പിച്ചപ്പോള്‍ സാധാരണക്കാരന്റെ നടുവൊടിഞ്ഞു; അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ഇന്ധന വില കുറയ്ക്കാന്‍ തയാറാകാത്തതിലൂടെ 2,33,000 കോടിയിലധികം രൂപയുടെ അമിത ലാഭമാണ് എണ്ണക്കമ്പനികള്‍ ഉണ്ടാക്കിയത്; അപ്രതീക്ഷിത ആഘാതമായ നോട്ട് നിരോധനം നമ്മുടെ സാമ്പത്തിക ഭദ്രതയെയും ചെറുകിട വ്യവസായങ്ങളെയും തകർത്തു ; അശാസ്ത്രീയ ജി എസ് ടിയും ഇരുട്ടടിയായി. കാര്ഷി ക പ്രതിസന്ധി രൂക്ഷമായി.
സാമ്പത്തിക രംഗം തകര്‍ന്നു ; വിലവര്‍ധനവില്‍ നാം വീര്‍പ്പ്മുട്ടി; കര്‍ഷക ആത്മഹത്യ പെരുകി;
സ്വജനപക്ഷപാതവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെ തിരായ അക്രമവും വ്യാപിച്ചു. രാജ്യരക്ഷയെ വെല്ലുവിളിച്ച് കൊണ്ട് പുല്വാ്മയിലും പത്താന്കോുട്ടിലും ഉറിയിലുമുള്പ്പെ ടെയുണ്ടായ തീവ്രവാദി കടന്നുകയറ്റം ദേശീയ സുരക്ഷ സംബന്ധിച്ച ഗൗരവമായ ചോദ്യമായ് മുമ്പിലുണ്ട്. ആൾക്കൂകട്ട കൊലപാതകങ്ങള്‍ നിത്യസംഭവമായി. എന്ത് കഴിക്കണം, എന്ത് ധരിക്കണം, ഏത് മതത്തില്‍ വിശ്വസിക്കണം എന്നൊക്കെ ഭരണകൂടം നിശ്ചയിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. എതിര്ശണബ്ദം ഉന്നയിക്കുന്ന എഴുത്തുകാരെയും സാംസ്കാരിക പ്രവര്ത്തമകരെയും ആസൂത്രിതമായി കൊന്നൊടുക്കി. ഗാന്ധിജിയും നെഹ്റുവും ഉള്‍പ്പെ ടെ ദേശീയ നേതാക്കളെ തമസ്കരിക്കാനും ഗോഡ്സെ ഘാതകര്‍ വാഴ്ത്തപ്പെടാനുമുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടായി. നീരവ് മോദി-ലളിത് മോദി- വിജയ് മല്യ തുടങ്ങിയ സാമ്പത്തിക കുറ്റവാളികളെ അനന്തകോടികള്‍ വായ്പയെടുത്ത് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ സഹായിച്ചു. നമ്മുടെ ജുഡീഷ്യറി, റിസര്‍വ് ബാങ്ക്, സി ബി ഐ തുടങ്ങിയവയെയും ഭരണഘടനയെയും വരുതിയിലാക്കി തകര്ക്കാ നുമുള്ള ശ്രമം നടക്കുമ്പോള്‍ നാളെ ഈ രാജ്യം നിലനില്ക്ക്ണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും പ്രതികരിക്കേണ്ട സമയം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് കാലമെന്നും ഡീൻ പറഞ്ഞു.
മനുഷ്യ നിര്‍മ്മിത പ്രളയവും ദുരിതവും:
ശാസ്ത്രീയമായ് ചിന്തിക്കാതെ, നാല്‍പ്പതോളം ഡാമുകള്‍ ഒന്നിച്ചു തുറന്നുവിട്ടത് മുഖേനയുണ്ടായ മനുഷ്യ നിര്‍മ്മിതമായ മഹാപ്രളയം കേരളത്തിന് പൊതുവെയും ഇടുക്കി ജില്ലക്ക് വന്തോതിലുമുണ്ടാക്കിയ ദുരന്തവും ദുരിതവും വിതച്ചു. വീടും സ്വത്തും കൃഷിയും നഷ്ടപ്പെട്ടവര്‍ ഇന്നും വേദനയില്‍ കഴിയുന്നു. കർഷകരുടെ ജീവിതം വഴിമുട്ടി പ്രളയാനന്തര ദുരിതാശ്വാസപ്രവര്ത്ത്നങ്ങള് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ സംസ്ഥാന സർക്കാര്‍ ദയനീയമായ് പരാജയപ്പെട്ടു. തൊഴിലവസരങ്ങള്‍ നിഷേധിച്ചും സ്വന്തക്കാരെ തിരുകിക്കയറ്റിയും പി എസ് സിയെ നോക്കുകുത്തിയാക്കിയും വ്യവസായങ്ങളുടെ ശവപ്പറമ്പാക്കിയും മൂന്ന് വര്‍ഷം കൊണ്ട് യുവജനതയുടെ പ്രതീക്ഷകള്‍ തകർത്ത സക്കാറാണ് കേരളം ഭരിക്കുന്നത് ഡീൻ പറഞ്ഞു. യു ഡി എഫ് സർക്കാര്‍ ആരംഭം കുറിച്ചതും പാതിയിലേറെ സാധ്യമാക്കിയതുമായ പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് സംസ്ഥാനത്ത് പുതുതായി നടന്നതെന്ന് കൊച്ചി മെട്രോ, വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപ്പാസ് ഉദാഹരണങ്ങള്‍ ചൂണ്ടി കാട്ടി ഡീൻ പറഞ്ഞു. ബന്ധു നിയമനത്തില്‍ മന്ത്രിമാര്‍ തുടരെ തുടരെ പ്രതിക്കൂട്ടിലായി.
ജനകോടികള്‍ പ്രതിവര്ഷംക ദർശനത്തിന് എത്തുന്ന ശബരിമലയെ കലാപഭൂമിയാക്കി മാറ്റി. ഇടുക്കിയിലുൾപ്പെടെ കർഷകര്‍ ജീവിക്കാന്‍ വഴിയില്ലാതെ ആത്മഹത്യയില്‍ അഭയം തേടി.
എന്റെ സഹോദരങ്ങളുടെ ചോര:
കണ്ണൂരിലും കാസർഗോഡുമുണ്ടായ അരും കൊലകള്‍ സൃഷ്ടിച്ച മാനസിക ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തരാവാൻ തനിക്ക് കഴിഞ്ഞിട്ടില്ല. അരിയില്‍ ഷുക്കൂര്‍, ഷുഹൈബ്, ശരത്ലാല്, കൃപേഷ്…ഓർക്കാന്‍ പോലും ആഗ്രഹിക്കാത്തവിധം അവരുടെയെല്ലാം രക്തംകനിഞ്ഞ മൃതദേഹങ്ങൾക്ക് മുമ്പില്‍ മരവിച്ചു നില്‍ക്കേ ണ്ടി വന്നു. ചിതാഭസ്മവുമായ് കണ്ണീരണിഞ്ഞ വഴികളിലൂടെ പ്രയാണം ചെയ്യേണ്ടി വന്നത് ഒരിക്കലും മറക്കാൻ കഴിയില്ല.
രാഷ്ട്രീയ കൊലപാതകങ്ങള്‍ വർധിച്ചപ്പോള്‍ ആസൂത്രകര്‍ സംരക്ഷിക്കപ്പെട്ടു. ഷുക്കൂര്‍ വധക്കേസില്‍ സി ബി ഐ കുറ്റപത്രം സമർപ്പിച്ച നേതാവിനെ തന്നെ സ്ഥാനാർത്ഥിായാക്കി ടി പി ചന്ദ്രശേഖരന് അമ്പത്തൊന്ന് വെട്ടേറ്റ് പിടഞ്ഞുവീണ മണ്ണിലേക്ക് അയച്ചു. ആസൂത്രണം ചെയ്ത് കൊലനടപ്പാക്കുക, വ്യാജപ്രതികളെ എത്തിച്ചു കൊടുക്കുക, പണപ്പിരിവ് നടത്തി കോടികള്‍ ചെലവിട്ട് കേസ് നടത്തി പ്രതികളെ രക്ഷിക്കുക, പ്രതികൾക്ക് ആവശ്യാനുസരണം പരോള്‍ അനുവദിക്കുക തുടങ്ങി കൊലയും അനുബന്ധ നിയമനടപടികളും ഒറ്റ പാക്കേജായി ആസൂത്രണം ചെയ്യുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും കേരളത്തിലില്ലന്നും ഡീൻ പറഞ്ഞു. സമാധാനം കാംക്ഷിക്കുന്ന മലയാളിയെ, കേരളത്തിലെ അമ്മമാരുടെ കണ്ണീരിനെ വെല്ലുവിളിക്കുമ്പോള്‍ നാട് പ്രതികരിക്കുമെന്നും ഡീൻ പറഞ്ഞു.
കരഷകരുടെ തീരാ നിലവിളി അകറ്റണം
കാർഷി കമേഖലയായ ഇടുക്കിയുടെ സാമ്പത്തിക സ്ഥിതി താറുമാറായി; ഗത്യന്തരമില്ലാതെ നിരവധി കർഷകര്‍ ആത്മഹത്യയില്‍ അഭയം തേടിയപ്പോള്‍ കുടുംബങ്ങള്‍ അനാഥമാക്കപ്പെട്ടു. എന്നാല്‍ സംസ്ഥാന സർക്കാറോ ഇടുക്കിയിലെ ജനപ്രതിനിധിയോ എന്ത് ചെയ്തെന്ന് ഡീൻ ചോദിച്ചു. പ്രളയാനന്തര ഇടുക്കിയുടെ വീണ്ടെടുപ്പിനുള്ള പ്രവര്ത്തംനങ്ങള്‍ ഏകോപിപ്പിക്കുവാനോ ഏതെങ്കിലും വിധത്തില്‍ സര്ഗാ്ത്മകമായി ഇടപെടുവാനോ സാധിക്കാതെ ബഹുവര്ണെ ഫ്ളെകസ് ബോര്ഡുതകളില് മാത്രം വികസനം നിരത്തിവെക്കുന്ന കാഴ്ച അരോചകമാണന്നും ഡീൻ പറഞ്ഞു.
കർഷകരുടെ കണ്ണീരൊപ്പാനുള്ള കോണ്ഗ്രിസിന്റെ ഉറപ്പ് കേവലം വാഗ്ദാനങ്ങളല്ല. ഒന്നാം യു പി എ ഭരണകാലത്ത് കർഷക കടങ്ങള്‍ എഴുതി തള്ളിയ കോൺഗ്രസ് സമീപകാലത്തും വാക്ക് പാലിച്ചു. അധികാരമേറിയ ഉടന്‍ രാജസ്ഥാനിലും ചത്തീസ്ഗഡിലും മധ്യപ്രദേശിലും കാർഷിക കടം എഴുതിതള്ളാനും കർഷകക്ഷേമം ഉറപ്പാക്കാനും നടപടി സ്വീകരിച്ചു എന്നും ഡീൻ പറഞ്ഞു.
ഇടുക്കിയുടെ അനുഭവസമ്പത്തും കരുത്തുമാണ് തന്റെ കൈമുതല്‍.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേയ്ക്ക് കടന്നുവന്ന ഡീൻ കെ എസ് യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. കലാലയ ജീവിത ശേഷം യൂത്ത് കോൺഗ്രസിലേക്ക് കടന്നുവന്നതും ഇടുക്കി ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചതും ഇവിടുത്തെ ജീവിതങ്ങളെയും പ്രശ്നങ്ങളെയും തൊട്ടറിഞ്ഞാണ്. തൊടുപുഴ ന്യൂമന്‍ കോളേജിലെയും മൂലമറ്റം സെന്റ് ജോസഫ് കോളേജിലെയും വിദ്യാർത്ഥിത കാലഘട്ടംമുതല്‍ ഇടുക്കി ജില്ലയിലെ സാധാരണക്കാർക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നതാണ് സൗഭാഗ്യം. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമൊപ്പം ഇക്കാലമത്രയും പ്രവർത്തിച്ച അനുഭവസമ്പത്തും കരുത്തുമാണ് തന്റെ കൈമുതല്‍. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ അവകാശ പോരാട്ടത്തിലും ഇടുക്കി പകർന്ന് കിയ മനോധൈര്യം വലുതാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷവും ഇവിടുത്തുകാർക്കൊപ്പം ഉറച്ചുനിന്ന് പ്രവർത്തിച്ചതിലുള്ള ചാരിതാർത്ഥ്യ ത്തോടെയാണ് മത്സര രംഗത്തുള്ളതന്നും ഡീൻ പറഞ്ഞു.
രാഹുലിന് കരുത്തേകാം
എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കാനുള്ള നിയമം നിർമ്മിക്കുമെന്ന രാഹുലിന്റെ ചരിത്ര പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് പ്രവർത്തകർ. മുമ്പ് യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചപ്പോള്‍ ആവിഷ്കരിച്ച ഭക്ഷ്യസുരക്ഷാ നിയമവും വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും കാർഷിക കടം എഴുതി തള്ളലും ജനോപകാര പ്രദമായിരുന്നു എന്നും ഡീൻ ഓർമ്മിപ്പിച്ചു.