വിശ്വാസ്യത നടിച്ച് കൂടെ കൂടിയ പോലീസുദ്യോഗസ്ഥന് ഒരു കുടുംബത്തെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നു എന്ന പരാതിയുമായി കൊച്ചി സ്വദേശിയായ വീട്ടമ്മയും ഭർത്താവും. അരൂര്‍ സ്റ്റേഷനില്‍ എഎസ്ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബത്തിന്റെ ആരോപണംവീട്ടിലെ സാമ്പത്തിക പ്രാരാബ്ദത പറഞ്ഞ് പലതവണയായി 14 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ പോലീസിനെയും ഗുണ്ടകളെയും കൊണ്ട് ദ്രോഹിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.
മകന്റെയും ഭാര്യയുടെയും ചികിത്സയ്ക്കെന്ന പേരില്‍ ചെറുതും വലുതുമായി പലതവണയാണ് ഈ കുടുംബത്തില്‍ നിന്ന് പണം കൈപ്പറ്റിയത്. .പോലീസുകാരനായതിനാൽ ശമ്പളത്തിൽ നിന്ന് പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. പണം തിരികെ കിട്ടാതായതോടെ ബഷീറിനെ പരാതിക്കാർ സമീപിച്ചു. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു.14 ലക്ഷം രൂപയാണ് പോലീസുകാരൻ ഒരു വർഷം കൊണ്ട് തട്ടിയെടുത്തത്. പണം നല്‍കിയതിന്റെ ബാങ്കിംഗ് രേഖകള്‍ ഉള്‍പ്പെടെ ഐജി ക്കടക്കം പരാതി നല്കി. ബഷീര്‍ സസ്പെന്‍ഷനിലായി. പരാതിക്കാരായ കുടുംബത്തിൽ നിന്ന് 14 ലക്ഷം രൂപ വാങ്ങിയെടുത്തു എന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബഷീർ തന്നെ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്സാധാരണക്കാരെ സംരക്ഷിക്കേണ്ട ഒരു പൊലീസുകാരനില്‍ നിന്ന് ഇത്ര വലിയ തട്ടിപ്പ് പ്രതീക്ഷിച്ചില്ല എന്ന് പറയുന്നു ഈ കുടുംബം പറയുന്നു.