മത സൗഹാർദ്ധത്തിന്റെയും മാനവ ഐക്യത്തിന്റെയും പ്രതീകമായ മുളവൂർ ചന്ദനക്കുടം ചൊവ്വാഴ്ച മുതൽ
മുവാറ്റുപുഴ : മത സൗഹാർദ്ധത്തിന്റെയും മാനവ ഐക്യത്തിന്റെയും പ്രതീകമായ മുളവൂർ ചന്ദനക്കുടത്തിന് ചൊവ്വാഴ്ച മുതൽ (22/02/22) തുടക്കമാകും ഇന്ന് വൈകിട്ട് 4.30ന് സയ്യിദ് മനാഫ് തങ്ങൾ അൽ മുഖൈബിലി, മുളവൂരിന്റെ നേതൃത്വത്തിൽ മുളവൂർ വലിയുള്ളാഹി മഖാമിൽ നടക്കുന്ന സമൂഹ സിയാറത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
എല്ലാ ദിവസവും രാവിലെ 6.30 ന് മൗലൂദ് പാരായണം നടക്കും. 23ന് രാവിലെ 9 മണിക്ക് വാരിക്കാട്ട് മസ്ജിദുൽ ഹുദ പള്ളി പരിസരത്തു നിന്നും ചന്ദനക്കുട ഘോഷയാത്ര ആരംഭിക്കും. തുടർന്ന് രാവിലെ 10.30 ന് മുളവൂർ സെൻട്രൽ മസ്ജിദ് അങ്കണത്തിൽ മുളവൂർ വലിയുള്ളാഹി മഖാമിൽ ചന്ദനക്കുടത്തിന്റെ പ്രധാന ചടങ്ങായ കൊടികുത്ത് കർമം ഇന്ററിം മുതവല്ലി കെ. എ മുഹമ്മദ് ആസിഫ് നിർവഹിക്കും. തുടർന്ന് മലേപ്പള്ളിയിലും കൊടി കുത്ത് കർമം നടക്കും ശേഷം വിശ്വാസികൾക്ക് അന്നദാനം വിതരണം ഉണ്ടായിരിക്കും.
24 ന് വൈകിട്ട് 8.30 ന് മസ്ത് കലന്തർ ഖവ്വാലി ടീം നയിക്കുന്ന സൂഫിയാനാ കലാം നടക്കും . 25 ന് വൈകിട്ട് 8.30 ന് അൽ ഹംറ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ജവാദ് മുസ്തഫവി യുടെ ഇസ്ലാമിക പ്രഭാഷണം നടക്കും.തുടർന്ന് അണ്ടോണ മുഹ്സിൻ തങ്ങൾ, കോഴിക്കോട് ന്റെ നേതൃത്വത്തിൽ നടക്കുന്ന ദുആ സമ്മേളനത്തോടെ ഉറൂസിന് സമാപനം കുറിക്കും. വിശ്വാസികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ടും പരിപാടികളിൽ പങ്കെടുക്കണമെന്ന് ഇന്ററിം മുതവല്ലി കെ. എ മുഹമ്മദ് ആസിഫ് അറിയിച്ചു.