കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍.യുവാവിനെ തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്ക്കെടുത്തു നല്കിയവരാണ് തൃശൂരില്‍ പിടിയിലായത്.വാഹനം ഇവര്‍ക്ക് വാടകയ്ക്കെടുത്ത് നല്‍കിയത് പത്തനംതിട്ട എആര്‍ കാമ്ബിലെ എഎസ്ഐ സുരേഷ്കുമാര്‍ ആണെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. അന്വേഷണസംഘം എഎസ്ഐയുടെ മൊഴി യെടുത്തിരുന്നു.
വാടകയ്ക്ക് വാഹനം എടുത്ത് നല്‍കിയത് ഒഴിച്ചാല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നാണ് എഎസ്ഐയുടെ മൊഴി. സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതിലെ പകപോക്കലാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന.ഞായറാഴ്ച രാവിലെയാണ് ആലുവയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കടത്തിക്കൊണ്ടുപോയ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് സാക്ഷിയായ ഓട്ടോ ഡ്രൈവർ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
തട്ടിക്കൊണ്ടുപോകാൻ പ്രതികള്‍ ഉപയോഗിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് യുവാക്കളുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.