കൊച്ചി: മാസപ്പടി കേസില്‍ സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി)എതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.
സിഎംആർഎല്‍ സംശയകരമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തുവരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസ് ഏപ്രില്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.
മുന്‍കൂട്ടി അറിയിക്കാതെയാണ് എസ്എഫ്ഐഒ സ്ഥാപനത്തില്‍ പരിശോധന നടത്തിയതെന്നും അന്വേഷണത്തിനു പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്നുമാണ് കെഎസ്ഐഡിസി ഹർജിയില്‍ ആരോപിക്കുന്നത്. എന്നാല്‍, സിഎംആര്‍എലിന്റെ ഇടപാടുകള്‍ സംബന്ധിച്ച് കെഎസ്ഐഡിസി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയിരുന്നു.