തിരുവനന്തപുരം: കേരളത്തില്‍ മട്ടന്നൂർ ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്. വാർഡ് വിഭജനം പൂർത്തിയാക്കിയെന്നും എ.ഷാജഹാന് പറഞ്ഞു.
രണ്ട് ഘട്ടമായാകും വോട്ടെടുപ്പ് നടക്കുക. ഈ മാസം അവസാനവും ഡിസംബര്‍ ആദ്യവാരത്തിലുമായി വോട്ടെടുപ്പ് നടക്കുമെന്ന് സൂചനയുണ്ട്. എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്നണികള്‍ പറയുന്നു. മുന്നണികള്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളും പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയവും അതിവേഗം നടപ്പാക്കി വരികയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു.എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.മാധ്യമ പ്രവർത്തകർക്കും പെരുമാറ്റ ചട്ടം ബാധകമാണ്. 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പ്രകാരമാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്.2,84,30,761 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പുറത്തിറങ്ങും.33,746 പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി ഒരുക്കും.വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് വോട്ടിംഗ് മെഷീൻ ഉദ്യോഗസ്ഥർക്ക് നൽകും.ഒരു ബാലറ്റിൽ പരമാവധി 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉണ്ടാകും.പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് ഉത്തരവായി.1249 റിട്ടേണിംഗ് ഓഫീസർമാരുണ്ടാകും. പ്രശ്ന ബാധ്യത ബൂത്തുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. വോട്ട് എണ്ണുന്ന ദിവസവും വോട്ടെടുപ്പിൻ്റെ 48 മണിക്കൂറും മദ്യനിരോധനമുണ്ടാകും.സ്ഥാനാർഥികൾ ചെലവ് കണക്ക് നൽകണം.അല്ലാത്ത സ്ഥാനാർഥികളെ 5 വർഷത്തേക്ക് അയോഗ്യരാക്കും.രാവിലെ 7 മണിമുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക.


