കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്പന ശൃംഖല കെറ്റാമെലോണ്‍ തകര്‍ത്തെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. കെറ്റാമെലോണിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസൺ ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു. ഇയാളുടെ വീട്ടിൽ നിന്നും അരക്കോടിയോളം രൂപ വില വരുന്ന ലഹരി ഉൽപ്പനങ്ങൾ പിടിച്ചെടുത്തു.നാല് മാസം നീണ്ട എൻ സി സി അന്വേഷണമാണ് ലക്ഷ്യം കണ്ടത്.
കഴിഞ്ഞ രണ്ട് വർഷമായി സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ലെവൽ 4 ഡാർക്ക്നെറ്റ് വിൽപ്പന സംഘമാണ് കെറ്റാമെലോൺ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാംഗ്ലൂർ, ചെന്നൈ, ഭോപ്പാൽ, പട്ന, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എൽഎസ്ഡി കയറ്റി അയച്ചിരുന്നു. എൻസിബി പിടിച്ചെടുത്ത മരുന്നുകൾക്ക് ഏകദേശം അരക്കോടിയോളം രൂപ വിലവരും. എൽഎസ്ഡി ബ്ലോട്ടുകൾ ഓരോന്നിനും 2,500- 4,000 രൂപ വിലവരും.
ജൂൺ 28 ന് കൊച്ചിയിലെ മൂന്ന് തപാൽ പാഴ്സലുകളിൽ നിന്ന് 280 എൽഎസ്ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ഒരു സംശയാസ്പദമായ വ്യക്തിയാണ് പാഴ്സലുകൾ ബുക്ക് ചെയ്തതെന്ന് കണ്ടെത്തി. ജൂൺ 29 ന് അദ്ദേഹത്തിന്റെ വസതിയിൽ പരിശോധന നടത്തി. തിരച്ചിലിനിടെ മയക്കുമരുന്നും ഡാർക്ക്നെറ്റ് മാർക്കറ്റുകളിലേക്ക് ആക്സസ് ചെയ്യാൻ ഉപയോഗിക്കുന്ന പെൻ ഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറൻസി വാലറ്റുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവയുൾപ്പെടെ വസ്തുക്കളും പിടിച്ചെടുത്തു. പ്രതിയെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തു.
കെറ്റാമെലന്‍’ കാര്‍ട്ടലിന് ബംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.
കഴിഞ്ഞ 14 മാസത്തിനിടെ 600 പാക്കറ്റുകളാണ് ഡാര്ക്വെബ് വഴി ‘കെറ്റാമെലന്‍’ സംഘം വില്പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തി. ജൂണ്‍ 28ന് കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളില്‍ നിന്നാണ് സംശയം ഉയര്‍ന്നത്. ഇതില്‍ 280 എല്‍എസ്ഡി സ്റ്റാംപുകള്‍ ഉണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പാഴ്സലുകള്‍ ബുക്ക് ചെയ്ത എഡിസന്റെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ ഒരേയൊരു ‘ലെവല്‍ 4’ ഡാര്ക്വെബ് ഇടപാടുകാരാണ് പിടിയിലായതെന്നും എന്‍സിബി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്പനക്കാരായ കുപ്രസിദ്ധനായ ഡോ.സ്യൂസിന്റെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വെണ്ടര്‍ ഗുംഗ ദിനി’ല്‍ നിന്നാണ് ‘കെറ്റാമെലന്‍’ കാര്‍ട്ടല്‍ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നും എന്‍സിബി കണ്ടെത്തി.