മൂവാറ്റുപുഴ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്നോടിയായ് ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നത സംഘം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തി. ബെഡുകളുടെ കുറവുമൂലം ചികിത്സാ ലഭ്യമാകുന്നതിലെ കുറവ് ചൂണ്ടികാട്ടി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് അടിയന്തിരമായി കോവിഡ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുര്‍ച്ചയായാണ് ഡോ. ശിവദാസിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയത്.
അറ്റകൂറ്റ പണി പൂര്‍ത്തിയാക്കി 50 ബെഡുകളുള്ള കോവിഡ് സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് പരിശോധന സംഘം സ്ഥലത്തുണ്ടായിരുന്ന മാത്യു കുഴല്നാടന് എംഎല്‍എക്ക് ഉറപ്പ് നല്കി. മുനിസിപ്പല്‍ പേവാര്‍ഡ് കോംപ്ലക്സിലെ ഡ്രൈനേജ് ബ്ലോക്കായതോടെയാണ് പേ വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സെന്റര്‍ അടച്ചുപൂട്ടിയത്. നിലവില്‍ 15 കോവിഡ് ബെഡുകള്‍ മാത്രമാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുളളത്. പേ വാര്‍ഡിലെ കോവിഡ് സെന്ററില്‍ ഓക്സിജന്‍ ലൈന്‍ അടക്കം മുഴുവന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ട് മാസങ്ങളായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് റിവ്യൂ മീറ്റിംഗിലാണ് മൂവാറ്റുപുഴയുടെ ദുരവസ്ഥ ചൂണ്ടികാട്ടി എംഎല്‍എ എത്തിയത്. മുനിസിപ്പല്‍ ചെയര്മാന് പി.പി എല്‍ദോസ്, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എം അബ്ദുല്‍ സലാം, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അജി മുണ്ടാടന്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രേഖ അരവിന്ദ് എന്നിവരും സന്നിഹിതരായിരുന്നു.