കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. ബ്രിട്ടന് ആസ്ഥാനമായുള്ള ഹാലോ ട്രെസ്റ്റിന്റെ കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘടനയുടെ ക്യാമ്ബിലാണ് അക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
സംഭവ സമയത്ത് ക്യാമ്പിൽ നൂറിലധികം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗം ആളുകളെ തെരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി സൈറ്റ് ഇന്റലിജന്‍സ് മോണിറ്ററിംഗ് ഗ്രൂപ് അറിയിച്ചു