പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ വൻ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. 90 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോന്നി വയക്കര, കൊക്കോത്തോട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പത്തനാപുരത്ത് വനംവകുപ്പിൻ്റെ ഭൂമിയില്‍ നിന്നും ഉഗ്രശേഷിയുളള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
ഇന്നലെ വനംവകുപ്പ് ഭൂമിയില്‍ സ്ഫോടകവസ്തുക്കള്‍ കിട്ടിയതുമായി ബന്ധപ്പെട്ടാണ് ഇന്ന് പത്തനംതിട്ട ജില്ലയിലും വനംവകുപ്പ് പരിശോധന നടത്തിയത്. തുടര്‍ന്ന് വയക്കരയില്‍ നിന്നാണ് ജെലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയത്. വനംവകുപ്പ് വിവരം പൊലീസിന് കൈമാറി. ഇതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാണ്ട് ഒന്നരമാസത്തെ പഴക്കമാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം പത്തനാപുരത്ത് നിന്ന് ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇത് കണ്ടെത്തിയത്. ഈ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.