വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ നടന് അല്ലു അര്‍ജുനെതിരെ കേസ്.ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആൾക്കൂട്ടം സൃഷ്ടിച്ചു എന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.രവി ചന്ദ്രയുടെ വസതിയില്‍ അല്ലു എത്തിയപ്പോഴാണ് ജനം വീടിന് മുന്നില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് എംഎല്‍എയ്ക്കൊപ്പം അല്ലു വീട്ടിന്റെ ബാല്‍ക്കണിയില്‍ നിന്നും ജനത്തെ അഭിസംബോധന ചെയ്തു.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജുൻതന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. നേരത്തെ അല്ലു എംഎല്‍എയ്ക്കൊപ്പമുള്ള വീഡിയോ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ വോട്ട് ചെയ്യാനൊന്നും അഭ്യര്‍ത്ഥിച്ചിരുന്നില്ല. ശനിയാഴ്ചത്തെ യോഗത്തിന് മുൻകൂർ അനുമതിയില്ലാതെ എംഎൽഎ റെഡ്ഡി അല്ലു അർജുനെ ക്ഷണിച്ചുവെന്നാരോപിച്ചാണ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് അവർക്കെതിരെ കേസെടുത്തത്. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവർക്കുമെതിരെ നന്ദ്യാൽ പോലീസ് ആണ് കേസെടുത്തത്. സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി.