RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

മലപ്പുറം: പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍. പണക്കാരെ സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചുവെന്നും അത് ജനങ്ങള്‍ മറുപടി നല്‍കിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് കേരളത്തിൽ ഉണ്ടായതെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ  കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ 504068 വോട്ടുകളാണ് ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ചിരിക്കുന്നത്. അന്‍വറാകട്ടെ ഇതുവരെ നേടിയത് 318537 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ത്ഥി രമ്യ 108578 വോട്ടുകള്‍ നേടി. പൊന്നാനിയില്‍ 185531 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ മുന്നേറുകയാണ്.