തിരുവനന്തപുരം: കമല്ഹാസന് പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ഗോഡ്സെ ഭീകരവാദി തന്നെയാണെന്നും റിട്ട.ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
ഭീകരവാദിയും കൊലയാളിയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഗോഡ്സെയെ അനുകൂലിക്കുന്നവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. ‘ഞാനൊരു നല്ല ഹിന്ദുവായതുകൊണ്ടു തന്നെ നല്ല മുസല്‍മാനുമാണ്’ എന്നു പറഞ്ഞതിനാണ് ഗാന്ധിജിയെ വെടിവെച്ചു കൊന്നത്. ഇത് ഭീകരവാദ പ്രവൃത്തി തന്നെയാണെന്നും പാഷ പറഞ്ഞു.
ഡോ.അംബേദ്കര്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റേയും ലോര്‍ഡ് ബുദ്ധാ യൂണിവേഴ്സല്‍ സൊസൈറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്സലന്‍സ് അവാര്‍ഡ്-2019 പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ശിക്ഷായിളവ് നേടിയ സവര്‍ക്കര്‍ ആന്‍ഡമാന്‍ ദ്വീപില്‍ നിന്നെത്തിയ ശേഷം രൂപീകരിച്ച സംഘടനയാണ് ഹിന്ദു മഹാസഭ.
ഈ സംഘടനയിലെ അംഗമാണ് നാഥുറാം വിനായക് ഗോഡ്സേ. ഗാന്ധിയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ് സവര്‍ക്കര്‍. ഗോഡ്സേയെ കൊല്ലാന്‍ പറഞ്ഞു വിടുകയായിരുന്നു. ഗൂഢാലോചന കുറ്റം മാത്രമായതിനാല്‍ സവര്‍ക്കര്‍ അന്ന് കേസില്‍ ഉള്‍പ്പെടാതെ രക്ഷപ്പെട്ടു.
ഇന്നായിരുന്നെങ്കില്‍ തെളിവ് കിട്ടുകയും അകത്താകുകയും ചെയ്യുമായിരുന്നു. പിന്നീട് സവര്‍ക്കര്‍ മഹാത്മാവായി പ്രതിഷ്ഠിക്കപ്പെട്ടു. ഫലത്തില്‍ ഗോഡ്സെയും സവര്‍ക്കറും ചെയ്ത പ്രവൃത്തി ടെററിസ്റ്റ് ആക്ടിന്റെ പരിധിയില്‍ പെടുന്ന കാര്യം തന്നെയാണ്. ഇവര്‍ ഭീകരവാദികള്‍ തന്നെയാണ്. ഇത് തുറന്നു പറഞ്ഞതിന്റെ പേരിലാണ് ഇപ്പോള്‍ കമല്‍ഹാസനെ വെടിവെച്ചു കൊല്ലണം എന്ന് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു കഴിഞ്ഞു. അദ്ദേഹം ഇനി എത്ര നാള് ജീവിച്ചിരിക്കുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്നും പാഷ പറഞ്ഞു.


