ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. ജൂനിയർ സെക്രട്ടറി സ്ഥാനത്തേക്കാണ് നിയമനം. ബാങ്ക് പ്രതിനിധികൾ കുടുംബാംഗങ്ങളെ കണ്ട് നിയമനം അറിയിച്ചു. അർജുൻ്റെ കുടുംബം നൽകിയ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറുപടി നൽകി.
കോടതി നിർദേശത്തെ തുടർന്ന് തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് കലക്ടർ സ്നേഹിൽകുമാർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് രേഖാമൂലം മറുപടി നൽകി. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കാരണം നിര്‍ത്തിവെച്ച തിരച്ചിൽ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.