മൂവാറ്റുപുഴ:ആസിഫക്കൊപ്പം കാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ സംഘടിപ്പിച്ച ഹര്‍ത്താലില്‍ വ്യാപാര മേഘല പൂര്‍ണ്ണമായി സ്തംഭിച്ചു.
നഗരത്തിലും പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞു കിടന്നു.എന്നാല്‍ കെ.എസ്.ആര്‍ടിസിയും ചില സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തി.ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മൂവാറ്റുപുൂഴയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
പ്രതിഷേധ ദൃശ്യങ്ങള്‍കാണാം…. (എവറസ്റ്റ് സലാം പകര്‍ത്തിയത്)
ഇനിയും ഒരു ആസിഫ (കുഞ്ഞുങ്ങള്‍ കൂടി) കൊല്ലപ്പെട്ടു കൂടാ.ആസിഫയുടെ കൊലയാളികള്‍ക്ക് നിയമത്തിന്റെ മുന്നില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷ കിട്ടണം.അതിനായ് ഇന്ത്യയുടെ നാനാ ദിക്കില്‍ നിന്നും പ്രതിഷേധം ഉയരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു..
അതെ സമയം ഹർത്താൽ അന്യ സ്ഥലങ്ങളിൽ നിന്നെത്തിയ സ്കൂൾ കുട്ടികളെ അടക്കം വലച്ചു. ഹർത്താലിനെതിരെയും ഒരു വിഭാഗം രംഗത്തുവന്നു. വാഴക്കുളത്ത് കടകളടപ്പിക്കാൻ സമരക്കാർ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ഇരു വിഭാഗങ്ങളെയും പൊലിസ് ശാന്തരാക്കുകയായിരുന്നു.’