തൃക്കാക്കര: LDF ൻ്റെ പരാജയ ഭീതി കൊണ്ട് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ LDF സംഘടിതമായി വ്യക്തിഹത്യ ചെയ്യുകയാണെന്ന് കെ. സി വേണുഗോപാൽ പറഞ്ഞു. ഉമാതോമസിൻ്റെ പാലാരിവട്ടം മണ്ഡലം തല വാഹന പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നതിന്റെ പേരിൽ പിണറായി വിജയൻ ബിജെപി ആകുമോയെന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു. മുഖ്യമന്ത്രി തന്നെയാണ് ആശംസാ വിവരം സന്തോഷത്തോടെ പങ്ക് വച്ചതും. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറിയെയും കൂട്ടരെയും ഗുജറാത്തിലേക്ക് അയച്ച് BJP സർക്കാരിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ഇടതുപക്ഷ സർക്കാരിൻ്റെ ആളുകളാണ് ബിജെപി പ്രവർത്തകരോട് വോട്ട് ചോദിച്ചതിന് യുഡിഎഫ് സ്ഥാനാർഥിയെ ആക്ഷേപിക്കുന്നത്. ഇവർ സി പി എം ഓഫീസുകളിൽ വോട്ട് അഭ്യർത്ഥിച്ച ഉമ തോമസിനെ കുറിച്ച് മിണ്ടുന്നില്ല.
കേരളം ഒരു മതേതര സമൂഹമാണ്. ഇവിടെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി സർക്കാർ നടത്തുന്ന വർഗീയ പ്രീണനങ്ങളുടെ തിക്തഫലങ്ങളാണ് ഇപ്പോൾ കാണുന്നത്. ഇലക്ഷനിൽ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുക എന്നതാണ് സ്ഥാനാർത്ഥിയുടെ കടമ. മത്സരിക്കുമ്പോൾ ഞങ്ങൾക്ക് വോട്ട് ചെയ്യുന്ന ധാരാളം CPM കാരും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി ക്കൊപ്പം പ്രചരണ വാഹനത്തിൽ വോട്ടർമാരെ അദ്ദേഹം അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.