തിരുവനന്തപുരം: തൃശൂർ എംപി ടി.എൻ. പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ പ്രതാപന് പകരം കെ.
മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
എന്നാല്‍ പുതിയ പാര്‍ട്ടി ചുമതലയ്ക്ക് ഇതുമായി ബന്ധമില്ലെന്ന് പ്രതാപൻ പ്രതികരിച്ചു. പാർട്ടി എന്ത് ജോലി ഏല്‍പ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താൻ. പുതിയ ചുമതലയോടു നീതി പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്തൊരു സിംപതിയാണ് രാഷ്ട്രീയ എതിരാളികള്‍ക്ക് തന്നോട്. സ്ഥാനാർഥിത്വം മാറിയപ്പോള്‍ തന്നെ പുകഴ്ത്തി കൊല്ലുകയാണ്. ഒന്നാമത്തെ ചുമതല കെ.മുരളീധരന്റെ വിജയമാണ്. രണ്ടാമത്തേത് കേരളത്തിലെ പാർട്ടിയുടെ വളർച്ചയെന്ന് പ്രതാപൻ വ്യക്തമാക്കി.