പോപ്പുലര്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകള്‍ വകമാറ്റിയത് വായ്പയുടെ രൂപത്തില്‍. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതില്‍ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു. ഈ പണം വായ്പയായി എടുത്തിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തി.
പണം വായ്പയായി എടുത്തിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. പ്രതികള്‍ക്കെതിരെ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം വായ്പയായി വകമാറ്റിയതിനെ കുറിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുമായി അടുത്ത ബന്ധമുള്ള തൃശൂര്‍ സ്വദേശിയാണ് പോപുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ഇത് സംബന്ധിച്ച ഉപദേശം നല്‍കിയത്. നിക്ഷേപം വകമാറ്റാന്‍ ഉപദേശം നല്‍കിയെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട ഒരു കരാറിലും ഇയാള്‍ ഒപ്പിടുകയോ പങ്കാളിയാവുകയോ ചെയ്തിട്ടില്ല. ആസൂത്രണം ചെയ്തെങ്കിലും കുറ്റകൃത്യത്തില്‍ നിന്ന് ഇയാള്‍ ബുദ്ധിപൂര്‍വം ഒഴിഞ്ഞു നിന്നു. ഇയാളെ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകും.
കമ്പനിയുടെ മുന്‍ ഉദ്യോഗസ്ഥരില്‍ ചിലരിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. പ്രധാനമായും മൂന്നുപേരാണ് ആരോപണ വിധേയര്‍. പോപ്പുലറിന്റെ പേരിലും ഉടമകളുടെ പേരുമുള്ള സ്വത്തുവകകളില്‍ ചിലത് കൈമാറ്റം ചെയ്യപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ആകെ മൂല്യം തിട്ടപ്പെടുത്തി വരുന്നതേയുള്ളു. പോപ്പുലറിന്റെ വകയാറിലെ ആസ്ഥാന ഓഫിസിലെ ജീവനക്കാരെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തില്‍ ഇന്നലെ ചോദ്യം ചെയ്തു.
അക്കൗണ്ട്സ് മാനേജര്‍, ട്രഷറി മാനേജര്‍, ഐടി മാനേജര്‍, അക്കൗണ്ടന്റ്, ഓഡിറ്റര്‍ ഇന്‍സ്പെക്ടര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. നിക്ഷേപകരുടെ തുകകള്‍ ഇതര കമ്പനികളുടെ പേരില്‍ വകമാറ്റിയതിന്റെ കൃത്യമായ രേഖകള്‍ പൊലീസിനു ലഭിച്ചു. തെളിവെടുപ്പു പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതികളെ ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. അതിനുശേഷമേ പ്രതികളെ കോടതിയില്‍ ഹാജരാക്കും