ബിഹാറില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം. ഈ തിരഞ്ഞെടുപ്പോടെ ഇടതുപാര്‍ട്ടികള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. ഇക്കുറി മഹാസഖ്യത്തിന് ഒപ്പമാണ് ഇടതുപാര്‍ട്ടികളുടെ പോരാട്ടം. സിപിഐ (16 സീറ്റ്) സിപിഐഎം (4 സീറ്റ്) എന്നിങ്ങനെയാണ് മത്സരിക്കുന്നത്. മുന്‍പ് മഹാസഖ്യത്തില്‍ ചേരാതിരുന്ന സിപിഎമ്മിന്റെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാല്‍ മഹാസഖ്യം അധികാരത്തില്‍ വന്നാലും ഭരണത്തിന്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇടതുപാര്‍ട്ടികള്‍ 19 ഇടത്താണ് നിലവില്‍ ലീഡ് ചെയ്യുന്നത്.
അതേസമയം, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് മറികടന്ന് എന്‍ഡിഎ മുന്നേറുകയാണ്. 132 സീറ്റുകളില്‍ എന്‍ഡിയെയാണ് മുന്നേറുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം മഹാസഖ്യത്തിന് നഷ്ടമായി. മഹാഘട്ബന്ധന്റെ ലീഡ് നില നൂറില്‍ നിന്ന് 98 ലേക്ക് താഴ്ന്നു.
ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.