മൂവാറ്റുപുഴയുടെ വികസനം സർക്കാർ അട്ടിമറിക്കുന്നു : മാത്യു കുഴൽ നാടൻ എം എൽ എ
മൂവാറ്റുപുഴ :സംസ്ഥാന സർക്കാർ മൂവാറ്റുപുഴ മണ്ഡലത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് മാത്യു കുഴൽ നാടൻ എം എൽ എ.
വലുതും ചെറുതുമായ മൂവാറ്റുപുഴയുടെ വികസനത്തിനായി നൽകിയ പ്രോജക്ടുകൾ ഒന്നും തന്നെ പരിഗണിക്കപ്പെട്ടില്ലന്നും എം എൽ എ പറഞ്ഞു.
വികസന പ്രവർത്തനങ്ങളിൽ മെല്ലപോക്ക് തുടരുകയാണ്. നിർമ്മാണ പ്രവർത്തികൾ വൈകിക്കാൻ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ശ്രമം തുടരുകയാണ്.
മൂവാറ്റുപുഴയുടെ ഏറ്റവും വലിയ പ്രശ്നമായ ഗതാഗത പ്രശ്ന പരിഹാരത്തിനായി എം എൽ എ ആയ നാൾ മുതൽ തീവ്ര ശ്രമമാണ് നടത്തുന്നത്. ഇതിനായി എം പിയുടെ കൂടി നേത്യത്വത്തിൽ നിരവധി തവണ സർവ്വകക്ഷി സംഘമായും അല്ലാതെയും മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കണ്ടിരുന്നു. മൂവാറ്റുപുഴയ്ക്ക് ഏറ്റവും അവശ്യമുളള കടാതി – കാരക്കുന്നം ബൈപാസിന്റെ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ പണം മുടക്കുമെന്നിരിക്കെ സ്ഥലം ഏറ്റെടുക്കലിന്റെ 25 % മാത്രം സംസ്ഥാന സർക്കാർ മുടക്കിയാൽ മതിയെന്നുള്ളതും ധനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടും പണമില്ലന്ന കാരണം പറഞ്ഞ് പദ്ധതി അവഗണിച്ച പശ്ചാത്തലത്തിൽ ഡീൻ കുര്യാക്കോസ് എം പി മുൻകയ്യെടുത്ത് കേന്ദ്ര സർക്കാരിനെ കൊണ്ട് 45 മീറ്റർ വീതി ഉണ്ടായിരുന്ന നിലവിലെ ഡി പി ആറിൽ ഭേദഗതി വരുത്തി 30 മിറ്റർ വീഥിയിൽ താഴെയായി കുറച്ച് മുഴുവൻ തുകയും കേന്ദ്ര സർക്കാരിൽ നിന്നും നേടിയെടുക്കുകയാണ് ചെയ്തത്. ഇതിനോട് സംസ്ഥാന സർക്കാർ കാണിച്ചത് കടുത്ത വഞ്ചനയാണന്നും എം എൽ എ പറഞ്ഞു.
ജനറൽ ആശുപത്രിയുടെ പൊതു വികസനത്തിനായി സമർപ്പിച്ച പദ്ധതികൾക്ക് വേണ്ടെത്ര പരിഗണന നൽകിയില്ല. ആശുപത്രിയുടെ നവീകരണത്തിനായി 35 വർഷം മുന്നിൽ കണ്ട് തയ്യാറാക്കി സമർപ്പിച്ച മാസ്റ്റർ പ്ലാന് അംഗീകാരം നൽകിയില്ല. ശസ്ത്രക്രീയകൾക്ക് സ്ഥിരമായി തടസം സൃഷ്ടിച്ച ജനറൽ ആശുപത്രിയിലെ വൈദ്യതി മുക്കത്തിന് പരിഹാരമായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നഗരസഭ 24 ലക്ഷം രൂപ അനുവദിച്ചിരുന്നു. അവശേഷിക്കുന്നതുക അനുവദിക്കുമെന്ന മന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. വൈദ്യുതി മുടക്കം മൂലം ഇപ്പോഴും ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമാണുള്ളത്. സർക്കാർ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ നൽകിയ പ്രൊപ്പോസലും പരിഗണിച്ചില്ല.
ഇ ഇ സി മാർക്കറ്റിന്റെ പൊതു വികസനവും അട്ടിമറിക്കപ്പെട്ടു.
20 ചെറു ടൗണുകളുടെ വികസനത്തിൽ ഉൾപ്പെടുത്തായ “കീച്ചേരിപടി ഫ്ലൈ ഓവർ ” സർക്കാർ തള്ളി.
നടുക്കര ആഗ്രോ പ്രാെസസിംഗ് കമ്പനിയുടെ സാമ്പത്തിക അടച്ചുപൂട്ടൽ ഒഴിവാക്കാനായി പ്രവർത്തന മൂലധനമായി 2 കോടി രൂപ ആവശ്യപ്പെട്ട് സമർപ്പിച്ച പ്രപ്പോസലും പരിഗണിക്കപ്പെട്ടില്ല. കമ്പനി ചെയർമാനും എം ഡി അടക്കമുള്ളവരും എം എൽ എ യുമടക്കം മന്ത്രിയെ കണ്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗ്യാരന്റി അനുവദിക്കാൻ കഴിയില്ലന്നാണ് സർക്കാർ അറിയിച്ചത്. സർക്കാർ കാർഷിക മേഘലയെ പൂർണ്ണമായി അവഗണിച്ചു.
കടവൂരെ നാനൂറിൽപരം കുടുംബങ്ങൾക്ക് പട്ടയം നൽകുമെന്ന ഉറപ്പും സർക്കാർ പാലിച്ചില്ല. ചാത്തമറ്റം ഹയർ സെക്കൻഡറി സ്കൂളിന് പുതിയ ലാബ് കെട്ടിടം നിർമ്മിക്കാനായി നൽകിയ പ്രൊപ്പോസലും പരിഗണിക്കപ്പെട്ടില്ല. കടവൂർ എൽ പി സ്കൂളിന് കെട്ടിടം നിർമ്മിക്കാനായി നൽകിയ പ്രൊപ്പോസലും പരിഗണിക്കപ്പെട്ടില്ല.
കോവിസ്കാലത്ത് കെ.എസ്.ആർ ടി സി നിർത്തി വച്ച സർവ്വീസുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും സർവ്വീസുകൾ തുടങ്ങിയില്ല. ആരക്കുഴ ഐടിഐയിൽ പുതിയ ട്രേഡുകൾ അനുവദിക്കാനാവശ്യ പെട്ട് കത്ത് നൽകിയിരുന്നു. ഇതും പരിഗണിക്കപ്പെട്ടില്ല.
പായി പ്രയിലെ കുരിക്കാവ് എസ് സി കോളനി, പാലക്കുഴയിലെ ഇല്ലികുന്ന് കാനമല പട്ടിക ജാതി കോളനികൾ അംദേക്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്താൻ കത്ത് നൽകിയിരുന്നു. ഇത് പരിഗണിക്കപ്പെട്ടില്ല. കെ.എസ്.ആർ.ടി.സി നവീകരണം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചില്ല.
വെള്ളപൊക്ക നിയന്ത്രണത്തിനായി കായനാട് ചെക്ക്ഡാമിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്നാവശ്യപ്പെട് മന്ത്രിക്ക് നൽകിയ കത്തിലും പരിഗണനയുണ്ടായില്ല. പൊതുവികസനം പൂർണ്ണമായി അട്ടിമറിക്കുകയാണ് സർക്കാരെന്നും എം എൽ എ കുറ്റപ്പെടുത്തി.