ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലും ആനുപാതികമായി കുറഞ്ഞു. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആറു വര്‍ഷത്തിനിടെ കേരളം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവില്‍ നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വര്‍ധിപ്പിക്കാത്തതിനാലാണ് നികുതി കുറയ്ക്കാത്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിണറായി സര്‍ക്കാര്‍ ഭരണകാലത്ത് നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരുതവണ നികുതി കുറച്ചു എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വില നിയന്ത്രിക്കാന്‍ ഓയില്‍പൂള്‍ അക്കൗണ്ട് ഉണ്ടായിരുന്നു. ഇത് മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നിര്‍ത്തിയത്. ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടിയുണ്ട്. 1500 ശതമാനമാണ് നികുതി വര്‍ധിപ്പിച്ചത്. അതാണ് ഇത്രയും വലിയ വില വര്‍ധനയ്ക്ക് കാരണം. ആ വര്‍ധിപ്പിച്ചതില്‍ നിന്നാണ് ഇപ്പോള്‍ പത്തു രൂപയും അഞ്ചു രൂപയും കുറച്ചത്. ആനുപാതികമായി കേരളത്തിലെ വിലയിലും മാറ്റമുണ്ടായി.
2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരു പ്രാവശ്യം കുറയ്ക്കുകയും ചെയ്തു. അന്ന് 509 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതുവരെ ഏകദേശം 1500 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് യുപി, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചു. പല സംസ്ഥാനങ്ങല്‍ും കോവിഡ് സെസ് വന്നു. കേരളത്തില്‍ അതുണ്ടായില്ല. കോവിഡില്‍ ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.