ജമ്മുകശ്മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവ്വകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു. അമിത് ഷാ, രാജ്നാഥ് സിംഗ്, ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണ്ണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ആണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ജമ്മുകശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണം എന്നതാണ് ഇവരുടെ ആവശ്യം. കേന്ദ്രഭരണപ്രദേശം ആയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും.
ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശം ആയതിനുശേഷം ആദ്യമായാണ് ഭരണപരമായ വിഷയത്തിന്മേൽ ഒരു സർവകക്ഷിയോഗം നടത്തുന്നത്. അതേസമയം, ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നതിൽ കേന്ദ്രത്തിന് എതിർപ്പില്ല. ഇത്തരത്തിൽ സർവകക്ഷിയോഗത്തിൽ ചർച്ച ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി മണ്ഡല പുനഃക്രമീകരണം ജമ്മു കശ്മീരിൽ നടത്തേണ്ടതുണ്ട്. ഇക്കാര്യം
മുന്‍നിർത്തിയും ആയിരിക്കും സർവകക്ഷിയോഗത്തിൽ ചർച്ചയുണ്ടാകുക.


